യൂട്യൂബിലെ ഡബ്സ്മാഷുകളോടായിരുന്നു വിനീത കോശിക്ക് ആദ്യ പ്രിയം. സോഷ്യൽ മീഡിയയിൽ എത്തിയ ഡബ് സ്മാഷുകൾ ആരാധകർ ഏറ്റെടുത്തപ്പോൾ, അപ്രതീക്ഷിതമായി ഒരു കോൾ വിനീതയെ തേടിയെത്തി. അത് മറ്റാരുമായിരുന്നില്ല, സംവിധായകൻ വിനീത് ശ്രീനിവാസൻ. താൻ പുതുതായി നിർമിക്കുന്ന 'ആനന്ദം' സിനിമയിലെ അധ്യാപിക വേഷത്തിലേക്കുള്ള ക്ഷണമായിരുന്നു അത്. ശോഭനയുടെയും ഉർവശിയുടെയും ഡയലോഗുകളുമായി യൂ ട്യൂബിൽ എത്തിയ വിനീത കോശി അങ്ങനെ മലയാള സിനിമയുടെ ഭാഗമാകുകയായിരുന്നു. 'ആനന്ദ'ത്തിൽ അധ്യാപികയുടെ വേഷവും 'എബി'യിൽ അമ്മയുടെ വേഷവുമായാണ് വിനീതവെള്ളിത്തിരയിൽ എത്തിയത്. പ്രായഭേദമെന്യേ നല്ല കഥാപാത്രങ്ങളെ സ്വീകരിക്കാൻ വിനീതയ്ക്ക് മടിയൊന്നുമില്ല. സിനിമ ഒരു ആഗ്രഹമായിരുന്നോ? സിംഗപ്പൂരിൽ പീഡിയാട്രിക് കൗൺസലർ ആയിരുന്നു ഞാൻ. കിട്ടിയത് നല്ല സിനിമകളായിരുന്നു. തമിഴിൽ ഒരെണ്ണം ചെയ്തു, 'മൗനം സൊല്ലും വാർത്തകൾ'. ഇനി സിനിമയിൽ തുടരുമോ എന്നു ചോദിച്ചാൽ അത് പറയാനാകില്ല. സഹറോളുകളിൽ നിന്നും മുൻനിര റോളുകളിലേക്ക് എത്തിയപ്പോൾ? നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണാഗ്രഹം. ഇതിൽത്തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണം. ഒരേപോലത്തെ കഥാപാത്രങ്ങൾ ആസ്വാദകർക്ക് മടുപ്പ് ഉളവാക്കും. പുതിയ സിനിമ 'ഒറ്റമുറി വെളിച്ചം'. സ്ത്രീകേന്ദ്രീകൃത സിനിമയാണത്. രാഹുൽ റിജി നായരാണ് സംവിധായകൻ. ഓണക്കാലത്തെ ഓർമകൾ എങ്ങനെ? കൊല്ലം ചിറ്റുമലയിലായിരുന്നു കുട്ടിക്കാലം. അവിടെ പൂക്കളങ്ങൾ ഇട്ടതൊക്കെ ഓർമയുണ്ട്. അവിടത്തെ ക്ലബ്ബുകളിലും സ്കൂളുകളിലും ഒക്കെ ഓണപ്പൂക്കള മത്സരം സംഘടിപ്പിച്ചത് നിറമുള്ള ഓർമകളാണ്. ഇത്തവണ ഓണത്തിന് വീട്ടിൽ പോകണം. കുടുംബം? ഭർത്താവ് ജോസ് എൻജിനീയർ ആണ്. ആലുവയിലാണ് കുടുംബവുമൊത്ത് താമസിക്കുന്നത്.
from movies and music rss http://ift.tt/2wkO6qe
via
IFTTT
No comments:
Post a Comment