Friday, September 1, 2017

അപ്പന് കൈത്താങ്ങാവാന്‍ ഡോക്ടറായി, ആഗ്രഹങ്ങള്‍ നടനാക്കി- ഡോക്ടര്‍ റോണി പറയുന്നു

ഡോക്ടറാണ് റോണി ഡേവിഡ്. എന്നിട്ടും സർ എന്നാണ് പലരും വിളിക്കുന്നത്. വെള്ളിത്തിരയിൽ കണ്ടുപരിചയിച്ചവർക്ക് ചാക്കോ സാറാണ് ഡോ. റോണി. ക്ലിനിക്കിനേക്കാൾ പലപ്പോഴും സജീവമാവുന്നതും സെറ്റുകളിലാണുതാനും.യുവാക്കൾക്കിടയിൽ വൻ ഹിറ്റായ ആനന്ദത്തിലെ ചാക്കോ സാറാണ് ഡോ. റോണിയുടെ കരിയറിലെ ഹൈലൈറ്റ് കഥാപാത്രം. ഇതുപോലെമലയാളത്തിൽ ഇതുവരെ വിരലിലെണ്ണാവുന്ന വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും വ്യത്യസ്തയാർന്ന ഈ വേഷങ്ങൾ കൊണ്ട്പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഡോ. റാേണിക്ക് കഴിഞ്ഞു. തന്റെ സിനിമാ, ഡോക്ടർ ജീവിതങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഡോ. റോണി മാതൃഭൂമി ഡോട്ട് കോമിനോട്. ഡോക്ടറായതിങ്ങനെ കുട്ടിക്കാലം മുതൽ കലാ പരിപാടികളിൽ ഞാൻ സജീവമായിരുന്നു. സ്കൂളിലും കോളേജിലും മോണോആക്ട്, നാടകം എല്ലാത്തിലും പങ്കെടുക്കും. പ്രീഡിഗ്രിക്ക് നല്ല മാർക്കുണ്ടായിരുന്നു. അപ്പൻ ഒരു സിനിമ നിർമിച്ചിട്ടുണ്ട്. ആ ചിത്രത്തിന്റെ പേര് പറയുന്നില്ല. അത് വലിയ പരാജയമായി. സാമ്പത്തികമായി ഒരുപാട് നഷ്ടം വന്നു. അമ്മയുടെ ജോലി കൊണ്ടാണ് കുടുംബം നടന്നത്. അതുകൊണ്ട് തന്നെ അപ്പന് സിനിമയോട് ഒരു അകൽച്ചയുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രീഡിഗ്രി നല്ല മാർക്കോടു കൂടി പാസായപ്പോൾ എന്നെ മെഡിസിന് ചേർത്തുന്നത്. സേലം വിനായകാ മിഷൻ മെഡിക്കൽ കോളേജിലായിരുന്നു പഠിച്ചത്. കോളേജിലും എല്ലാ പരിപാടികളും ഉണ്ടായിരുന്നു. മെഡിസിൻ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുടുംബത്തിന്റെ അവസ്ഥ അത്ര തൃപ്തികരമായിരുന്നില്ല. മൂത്തമകൻ എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. പിന്നീട് ഗൾഫിൽ കിംസിൽ ജോലിക്ക് കയറി. സൗദി അറേബ്യയുടെ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ ഇന്റർവ്യൂ പാസായി. ഭാര്യ അഞ്ജുവിനൊപ്പം കൂട്ട് പോയതാണ് ആ പരീക്ഷയ്ക്ക് പക്ഷെ ഞാൻ പാസായി. അവൾക്ക് കിട്ടിയില്ല. നല്ല അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല ആദ്യം അഭിനയിക്കുന്നത് കമൽ സാറിന്റെ പച്ചക്കുതിര എന്ന സിനിമയിലാണ്. എന്റെ പൊട്ടൻഷ്യൽ ആദ്യം തിരിച്ചറിഞ്ഞ സംവിധായകൻ ഷാഫി ഇക്കയാണ്. പക്ഷെ ആ അവസരം എനിക്ക് കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. കാരണം സ്കൂളിലെയും കോളേജിലെയും സ്റ്റേജുകൾ പോലെ അല്ല സിനിമ. അതുകൊണ്ട് തുടക്കത്തിൽ ബുദ്ധിമുട്ടി. ഇപ്പോൾ എല്ലാം പഠിച്ചു വരുന്നു. ചെന്നൈയിൽ വച്ചാണ് ഷാഫിക്കയെ പരിചയപ്പെട്ടത്. മെഡിസിൻ കഴിഞ്ഞ് സിനിമയിലേക്ക് വരുന്നവർ കുറവല്ലേ. എനിക്ക് നല്ല ആഗ്രഹുണ്ടെന്ന് അദ്ദേഹത്തിന് തോന്നി കാണും. ഒരു ഓഡീഷനിൽ തിരഞ്ഞെടുക്കപ്പെട്ട് അഭിനയിക്കുന്നത് മേജർ രവി സാറിന്റെ കുരുക്ഷേത്രയിലാണ്. നല്ല കഥാപാത്രമായിരുന്നു അത്. ഡാഡി കൂളിലേക്ക് എന്നെ അവസരം തേടിയെത്തിയതാണ്. അതിനുശേഷം ആഗതൻ, ട്രാഫിക്, ചട്ടമ്പിനാട്, ഡൂപ്ലിക്കേറ്റ് എന്നീ സിനിമകളിൽ വേഷമിട്ടു. ആനന്ദമാണെല്ലാം ആനന്ദമാണ് ജീവിതത്തിൽ വലിയൊരു ബ്രേക്ക് തന്നത്. ചാക്കോ സാറിന്റെ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഗണേഷ് രാജാണ് അതിന് കാരണക്കാരൻ. ആനന്ദം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരുപാട് കോളുകളും മെസേജുകളും ലഭിച്ചു. ഗണേഷ് ഷോർട്ട് ഫിലിം എടുക്കുന്ന കാലത്ത് തന്നെ എനിക്ക് വാക്കു തന്നിരുന്നു. ചേട്ടാ ഞാൻ സിനിമ എടുക്കുമ്പോൾ ഒരു വേഷം തരും. ഗണേഷ് വാക്ക് പാലിച്ചു. കുറെ യുവതാരങ്ങൾക്ക് ഗണേഷ് ആനന്ദത്തിലൂടെ ബ്രേക്ക് കൊടുത്തു. വളരെ നൻമയുള്ള വ്യക്തിയാണ് ഗണേഷ്. സ്റ്റൈലിൽ എനിക്ക് നല്ല വേഷമാണ് കിട്ടിയത്. റോണി എന്ന നടനെ മലയാളികൾ തിരിച്ചറിയറിഞ്ഞത് ആനന്ദത്തിലൂടെയാണ്. സ്റ്റൈലിൽ എനിക്ക് നല്ല കഥാപാത്രമാണ് കിട്ടിയത്. പക്ഷെ സിനിമ അധികം ഓടിയില്ല. ഡോക്ടർ+ നടൻ= എളുപ്പമല്ല ഡോക്ടർ പണിയും അഭിനയവും കൂടി ഒരുമിച്ച് കൊണ്ടുപോകുന്നത് ഒട്ടം എളുപ്പമല്ല. ഒരു പരിധിയിൽ കൂടുതൽ ലീവെടുത്താൽ ശരിയാവില്ലല്ലോ. സിനിമയൊക്കെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അതിന്റെ പേരിൽ ലീവ് എടുക്കേണ്ടി വരുമ്പോൾ പ്രശ്നമാണ്. ഡോക്ടറോട് സെൽഫി ചോദിക്കുമ്പോൾ ഡോക്ടർ സിനിമാ നടനാകുമ്പോൾ പലരും ഒപ്പം സെൽഫിയെടുക്കാനൊക്കെ ചോദിക്കാറുണ്ട്. പക്ഷെ ഞാൻ അതൊന്നും അത്ര പ്രോത്സാഹിപ്പിക്കാറില്ല.കാരണം പേഷ്യന്റ്സിന്റെ അടുത്ത് ഞാൻ ഡോക്ടറല്ലേ. പുറത്ത് വച്ച് ഞാൻ എല്ലാവരെയും കാണുമ്പോൾ ചിരിക്കാറുണ്ട്. ചിലർ തിരിച്ചു ചിരിക്കില്ല. എന്നാലും ഞാൻ ചിരിക്കും. എനിക്ക് വട്ടാണെന്ന് മറ്റുള്ളവർ കരുതിയാലും വിഷമമില്ല. ഹ്യൂമർ ഏറെ ഇഷ്ടപ്പെടുന്നു തൃശ്ശിവപേരൂർ ക്ലിപ്തത്തിൽ നല്ല ഒരു കഥാപാത്രമാണ് കിട്ടിയത്. കോമഡിയായിരുന്നു. കോമഡിക്ക് ഒരു ശക്തിയുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ പെട്ടന്ന് ഇടം പിടിക്കും. ലാലേട്ടനെ പ്രേക്ഷകർക്ക് ഇത്രത്തോളം ഇഷ്ടമാകുന്നതിൽ അദ്ദേഹം പണ്ടു കാലത്ത് ചെയ്ത ഹ്യൂമറുള്ള കഥാപാത്രങ്ങൾ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഹ്യൂമർ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് ഒരു കുട്ടിത്തം തോന്നും. ലാലേട്ടനുമായി താരതമ്യം ചെയ്തതതല്ല കേട്ടോ. ഞാൻ ഹ്യൂമർ ചെയ്യുന്നതു കൊണ്ടാകണം കുറച്ചു പേരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നത്. ഡോക്ടർ തിരക്കിലാണ് ശിവറാം മണി സംവിധാനം ചെയ്യുന്ന മാച്ച് ബോക്സ്, പ്രവീൺ നാരായണൻ ഒരുക്കുന്ന അംഗരാജ്യത്തെ ജിന്നൻമാർ എന്നിവരാണ് വരാനിരിക്കുന്ന ചിത്രങ്ങൾ. എനിക്ക് ലഭിക്കുന്നതെല്ലാം പുതുമുഖ സംവിധായകരുടെ ചിത്രങ്ങളാണ്. തൃശ്ശിവപേരൂർ ക്ലിപ്തം, ആനന്ദം, ഗ്രേറ്റ്ഫാദർ എല്ലാം പുതിയ സംവിധായകരുടെയായിരുന്നു. എല്ലാം ഭാഗ്യമായി കരുതുന്നു.

from movies and music rss http://ift.tt/2wob1mn
via IFTTT

No comments:

Post a Comment