മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബയോപിക് വെബ് സീരീസ് വരുന്നുവെന്നും അതിൽ ഇന്ദിരാഗാന്ധിയാകുന്നത് വിദ്യാ ബാലനാണെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഇന്ദിരാഗാന്ധിയാകാൻഎന്തുകൊണ്ട്തീരുമാനിച്ചുവെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് വിദ്യ. കരുത്തരായ സ്ത്രീകളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലെത്തുന്ന പേര് ഇന്ദിരാഗാന്ധിയുടേതാണ്. എനിക്ക് രാഷ്ട്രീയ പാർട്ടികളുമായി യാതൊരു ബന്ധവുമില്ല. ഈ വെബ്സീരീസിന്ഒരു പാർട്ടിയുമായും ഒന്നും ചെയ്യാനില്ല. കേവലമൊരു പാർട്ടിക്കപ്പുറം സഞ്ചരിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് ഈ സീരീസ് പറയുന്നത്. വെബ് സീരീസിന്റെ ഷൂട്ടിങ്ങ് ഉടൻ തുടങ്ങില്ലെന്നും ഒരുപാടു പണികൾ ബാക്കിയുണ്ടെന്നും വിദ്യ പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ ആരംഭിച്ചേക്കും. അതിനുള്ളിൽ എനിക്കാ കഥാപാത്രത്തെ നല്ലതുപോലെ ഒന്നു പഠിക്കണം. തമാശ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ഏകകംപ്യൂട്ടറായിരുന്നു അവർ എന്നു കേട്ടിട്ടുണ്ട്. അവരുടെ ജീവിതയാത്രയെക്കുറിച്ചുള്ള പഠനത്തിലാണ് ഞാൻ. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ചെറിയ ഭയമുണ്ട്. ഗണിതശാസ്ത്രജ്ഞയായ ശകുന്തളാദേവിയുടെ ബയോപിക്കിലെ ടൈറ്റിൽ റോളാണ്വിദ്യ അടത്തതായി അവതരിപ്പിക്കുന്നത്.ദക്ഷിണേന്ത്യയിലെ മിക്കവരും പഠിക്കുന്ന വിഷയങ്ങളാണ് ശാസ്ത്രവും ഗണിതവും. ഞാനിത് രണ്ടും അവരെക്കാൾ മുമ്പെ ഒരു വർഷം കൊണ്ടു പഠിച്ചതു പോലെയാണ് തോന്നുന്നത്. എന്റെ അച്ഛനുമമ്മയ്ക്കും സമാധാനമായിട്ടുണ്ടാകും. മിഷൻ മംഗളിലെ റോളിനു ശേഷം ശാസ്ത്രവുമായി ബന്ധപ്പെട്ട സിനിമയുടെ ഭാഗമാകുന്നതിനെക്കുറിച്ചു വിദ്യ പറഞ്ഞു. Content Highlights : Vidya Balan about Indira Gandhi biopic web series
from movies and music rss https://ift.tt/2LdV48m
via
IFTTT
No comments:
Post a Comment