ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് വയസ് തൊണ്ണൂറ്റിയൊന്നായി. ഗാനരംഗത്ത് സജീവമല്ലെങ്കിലും സംഗീതസാന്ദ്രമായ ഓർമകളെ ഓമനിച്ച്പൂർണ ആരോഗ്യവതിയായി വീട്ടിൽ വിശ്രമിക്കുകയാണ് ലത. ഇക്കഴിഞ്ഞ ദിവസം മനോഹരമയൊരു അപൂർവ ചിത്രം ലത തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു. നീളൻ മുടി രണ്ടുവശത്തേയ്ക്കും പിന്നിയിട്ട ഒരു ഒൻപതുവയസുകാരിയുടെ ചിത്രം. ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം ലത ഹിന്ദിയിൽ കുറിച്ചു. എനിക്ക് പരിചയമുള്ള ഉപേന്ദ്ര ചിൻചോരെ എന്നൊരാൾ ഇന്നെന്നെ വിളിച്ച് ഒരു കാര്യം ഓർമിപ്പിച്ചു. ഞാൻ അച്ഛനൊപ്പം സോലാപുരിൽ എന്റെ ആദ്യത്തെ ശാസ്ത്രീയസംഗീതക്കച്ചേരി അവതരിപ്പിച്ചത് 1938 സെപ്തംബർ ഒൻപതിനാണെന്ന്. ആ കച്ചേരിയുടെ നോട്ടീസിൽ അച്ചടിച്ച എന്റെ ചിത്രമാണിത്. ഞാൻ പാടിത്തുടീങ്ങിയിട്ട് എൺപത്തിമൂന്ന് വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. Aaj hamare parichit Upendra Chinchore ji ka phone aaya,unhone mujhe bataaya ki aapne apna pehla classical performance ,pitaji ke saath 9th Sep 1938 ko Solapur mein diya tha. Ye photo us waqt show publicity ke liye kheechwaayi thi.Yaqeen nahi hota ki gaate hue 83 saal hogaye. pic.twitter.com/Fkcpug1pJb — Lata Mangeshkar (@mangeshkarlata) March 29, 2021 ആരാധകർ പ്രിയ ഗായികയുടെ പഴയ ചിത്രത്തെ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചിക്കുന്നത്. ലൈക്കുകളും റീട്വീറ്റുകളും ഹൃദയംതുറന്ന കമന്റുകളുമായി അവരത് ആഘോഷമാക്കിമാറ്റി. വിഖ്യാത ഗായകൻ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്ക്കറുടെ മൂത്ത മകളായ ലത അഞ്ചാം വയസിൽ അച്ഛനിൽ നിന്നു തന്നെയാണ് ശാസ്ത്രീയസംഗീതത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കുന്നത്. പിന്നീട് അച്ഛന്റെ സംഗീതനാടകങ്ങളിൽ കൊച്ചുകൊച്ചു വേഷങ്ങൾ ചെയ്തു. പിന്നീട് 1942ൽ അച്ഛന്റെ മരണശേഷമാണ് ലത പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം ചരിത്രം. ഇന്ന് ഏതാണ്ട് ആയിരത്തിലധികം ഹിന്ദി ചിത്രങ്ങളിലും മുപ്പത്തിയാറ് പ്രാദേശിക ഭാഷകളിലും ലത പാടിക്കഴിഞ്ഞു. Content Highlights:Singer Lata Mangeshkar Shares her rare Childhood Photo
from movies and music rss https://ift.tt/3dmJZjg
via
IFTTT
No comments:
Post a Comment