Tuesday, August 29, 2017

കര്‍ണാടക സംഗീതത്തില്‍ ജാതിയും ശ്രേഷ്ഠ വിചാരവും സ്പഷ്ടമായി നിലനില്‍ക്കുന്നുണ്ട്- ടിഎം കൃഷ്ണ

അമേരിയ്ക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോൾ ബാരക് ഒബാമയുടെ പ്രചാരണ മുദ്രാവാക്യം ആയിരുന്നു ചെയ്ഞ്ച്. മാറ്റത്തിൽ നമുക്ക് വിശ്വസിയ്ക്കാം (In CHANGE we believe)എന്ന പരസ്യവാചകത്തിനൊപ്പം അണികൾ യെസ് വീ ക്യാൻ എന്നേറ്റു പറഞ്ഞു. മാറ്റത്തിന് വേണ്ടി മാത്രമുള്ള ഒരു മാറ്റം കൊണ്ടായില്ല,മറിച്ചു മാറ്റം അനിവാര്യം എന്നൊരു തിരിച്ചറിവിൽ ആണ് ലോകം മുന്നേറുന്നത്.മാറ്റമെന്ന വിഷയം സംഗീതത്തിലേക്ക് ചുരുങ്ങുമ്പോൾ ആരുണ്ട് ഒരു സമൂല പരിഷ്കരണവാദി? തന്റെ ആലാപന വൈദഗ്ധ്യം ഒന്ന് കൊണ്ട് മാത്രം അതിവേഗം പ്രശസ്തിയിലേക്ക് എത്തിച്ചേർന്ന യുവ സംഗീതജ്ഞൻ ആണ് ടീ എം കൃഷ്ണ.മികച്ച കലാകാരൻ എന്ന് പ്രതിഷ്ഠിക്കപ്പെട്ട ആ പദവിയിൽ നിന്നും അയാൾ എഴുന്നേറ്റ് ചുറ്റും നോക്കി. നമ്മൾ മാറിയേ തീരൂ എന്ന് അയാൾ ഉറക്കെ വിളിച്ചു പറയുന്നു, നിരന്തരം കലഹിക്കുന്നു. കൃഷ്ണയെ അസ്വസ്ഥൻ ആക്കുന്ന വിഷയങ്ങൾ സംഗീതത്തിലൊതുങ്ങുന്നില്ല. കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവത്തിൽ അയാൾ പ്രതികരിച്ചു. ബീഫ് കഴിച്ചതിനു കൊല്ലപ്പെട്ട ഒരു പാവത്തിന് വേണ്ടി പ്രധാന മന്ത്രിയ്ക്ക് അയാൾ എഴുതി. പ്രത്യേകിച്ച് ബദ്ധപ്പാടൊന്നുമില്ലാതെ വെറും പ്രതികരണ തൊഴിലാളികൾ മാത്രമായി അഭിപ്രായങ്ങൾ അന്തരീക്ഷത്തിലോട്ടു എയ്തു വിടുന്ന കൂട്ടരെ പോലെ ചെറുതാകുന്നില്ല. കൃഷ്ണ പലതും ചെയ്തു കാണിക്കുന്നു. വെറും വേഷംകെട്ടൽ എന്നും ,ഉൽകൃഷ്ടം എന്നും അയാളുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെട്ടു. പൂച്ചെണ്ടുകളും കല്ലേറുകളും അയാളെ തെല്ലും ബാധിക്കുന്നില്ല. ടീ എം കൃഷ്ണ യോട് സംസാരിയ്ക്കാൻ ഒരു അവസരം ഒരുക്കി തന്നത് എന്റെ ഗുരുനാഥൻ ചന്ദ്രമന ആണ്. ചോദിക്കൂ ,ഞാൻ പറയാമല്ലോ എന്നൊരു ശരീര ഭാഷയുമായി അതീവ സൗഹാർദ്ദ ഭാവത്തിലാണ് കൃഷ്ണ. അത് കൊണ്ട് തന്നെ ചോദ്യോത്തര മാതൃകയിൽ ഇന്നത്തെ പംക്തി അവതരിപ്പിക്കുന്നു. അങ്ങേയറ്റം അപകീർത്തിപരമായ ഹരിയാനയിലെ കപട സന്യാസി വിഷയം ആണ് ഇന്നത്തെ വാർത്ത. സമകാലീന വിഷയങ്ങളിൽ കൃഷ്ണ നിരന്തരം പ്രതികരിയ്ക്കുന്നു.ഒറ്റപ്പെട്ട ശബ്ദം ആയി തീരുന്നില്ലേ? എന്ത് കൊണ്ട് മറ്റു സംഗീതജ്ഞരുടെ പ്രതികരണങ്ങൾ ലഭിക്കുന്നില്ല? അതൊരു നയകുശലത ആണോ അതോ അറിവില്ലായ്മയോ നിഷ്ക്രിയത്വമോ ആകുമോ? നിങ്ങൾ കർണാടക സംഗീതജ്ഞരെ മാത്രം ആണോ ഉദ്ദേശിയ്ക്കുന്നത്. എങ്കിൽ അവർ തങ്ങളുടെ കലയ്ക്കു മാത്രം ഔന്നിത്യം (Elite art)ഉണ്ടെന്നു വിശ്വസിക്കുന്നത് കൊണ്ടാകാം. സ്വയം അവർ ശ്രേഷ്ഠർ (Elitist) എന്ന് ധരിയ്ക്കുന്നുമുണ്ട്. ശുദ്ധമായ കർണാടക സംഗീതത്തിൽ നിറഞ്ഞു നിൽക്കുന്ന അശുദ്ധി ആണ് യഥാർഥത്തിൽ ഈ ശ്രേഷ്ഠത സങ്കല്പം. ശ്രേഷ്ഠം എന്ന് വിശ്വസിക്കുന്ന കലയെ പ്രതിനിധാനം ചെയ്യുന്ന, സ്വയം ശ്രേഷ്ഠർ എന്ന് വിളിക്കുന്ന അവർ എന്തിനു തങ്ങൾ പ്രതികരിക്കണം എന്ന് വിചാരിക്കുന്നുണ്ടാകും. ജാതി യും ശ്രേഷ്ഠ വിചാരവും(Caste Elitism) സ്പഷ്ടമായി നിലനിൽക്കുന്നുണ്ട്. കർണാടക സംഗീതത്തിൽ ബ്രാഹ്മണ മേൽക്കോയ്മ ഉണ്ടെന്നു അങ്ങ് പറയുന്നു.കൃഷ്ണ ഈ കർണാടക സംഗീത വ്യവസ്ഥിതിയുടെ ഭാഗം ആണ്. ബ്രാഹ്മണനും ആണ്.ഉള്ളിൽ നിന്നും കൊണ്ട് വിമർശിയ്ക്കുന്നത് എളുപ്പം അല്ല താനും. സിസ്റ്റത്തിന്റെ തന്റെ ഭാഗം ആയ ഒരാൾ വിമർശിയ്ക്കുമ്പോൾ അതിനു കൂടുതൽ സ്വീകാര്യത ന്യായം ആയും ലഭിക്കണം.തങ്ങൾക്കു പിന്തുണ ലഭിക്കുന്നുണ്ടോ? ഞാൻ ഇൻസൈഡർ മാത്രം അല്ലല്ലോ.ഒരേ സമയം ഞാൻ ഔട്ട് സൈഡർ കൂടി ആണ്. ഞാൻ പുറത്തു നിന്നും കാര്യങ്ങൾ നോക്കി കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്.ബ്രാഹ്മണ മേൽക്കോയ്മയും ഉണ്ട്, അല്ലാത്തവരോട് വിവേചനവും ഉണ്ട്.ഇല്ലെന്നു പറയുന്നവർ മദ്രാസിലെ സഭകളിൽ വരുന്ന കേൾവിക്കാരുടെ ജാതി തിരിച്ചുള്ള സെൻസസ് എടുക്കുന്നുണ്ടോ? ഇല്ല. സാമൂഹിക വ്യവസ്ഥിതിയെയും ക്രിയേറ്റിവിറ്റിയെയും ഇതിൽ കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കുന്നു.അന്യപ്രവേശനം (Exclusive & Elitist ) ഇല്ലാത്ത ശ്രേഷ്ഠ കല തന്നെ ആണ് കർണാടക സംഗീതം. ഒരു മനുഷ്യ ജീവിയും മറ്റൊന്നിനേക്കാൾ ശ്രേഷ്ടരല്ല.ഒരു കലയും മറ്റൊന്നിനും മുകളിൽ നിൽക്കുന്നുമില്ല. ഒരു നെയ്യാറ്റിൻകര വാസുദേവന്റെ പേര് മാത്രം ഉയർത്തി പിടിച്ചു ഇവിടെ അബ്രാഹ്മണരും പേരെടുത്തല്ലോ എന്ന് പറയുന്നതിൽ കഴമ്പില്ല. അവിടെ വരെ എത്തി ചേരാൻ അവർ അനുഭവിച്ച യാതനകൾ കുറിച്ച് ആരെങ്കിലും സ്മരിക്കുന്നുണ്ടോ? മരണ ശേഷം ആഘോഷിക്കുക എന്നുള്ള നമ്മുടെ സ്ഥിരം പരിപാടി തന്നെ അല്ലെ അത് ? സ്ത്രീകളുടെ കാര്യമോ? ബാല്യ കാലത്തും വാർധക്യത്തിലും അവരെ ആഘോഷിക്കുന്നു. മധ്യ കാലത്തോ അവരുടെ ഏറ്റവും ശോഭയാർന്ന പ്രായത്തിൽ അവർക്കെന്തു പിന്തുണ കൊടുക്കുന്നു? ഇടയ്ക്കു എപ്പോഴോ മാത്രം സംഭവിക്കുന്ന അബ്രാഹ്മണ സംഗീതജ്ഞരുടെ ഉദാഹരണം കൊണ്ട് ഈ യാഥാർഥ്യത്തെ മറച്ചു പിടിയ്ക്കാൻ പറ്റില്ല.കർണാടക സംഗീതത്തിൽ ജാതിയുണ്ട്. പിൻതുണ ലഭിക്കുന്നുണ്ട്.പ്രവർത്തനങ്ങൾക്കു മുന്നിൽ ഞാൻ എന്ന് അവകാശപ്പെടുന്നില്ല. കൂടെ നിൽക്കുന്ന എന്നോടൊപ്പം പിന്തുണയുമായി നിരവധി പേര് ചേരുന്നുണ്ട്. അത് കൊണ്ടാണോ എല്ലാവരെയും ഉൾപ്പെടുത്തൽ (Inclusiveness)എന്നൊരു ആശയം അങ്ങ് അവതരിപ്പിച്ചത് ? ഞാൻ ഉദ്ദേശിച്ചത് അങ്ങയുടെ നേതൃത്വത്തിൽ നടക്കുന്ന കല പ്രവർത്തനങ്ങൾ ആണ്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഭരതനാട്യ കച്ചേരി. മുക്കുവകുടിയിൽ കർണാടക സംഗീത കച്ചേരി. വ്യത്യസ്തങ്ങൾ ആയ കലകളെ ഏകോപിപ്പിക്കുക എന്നൊരു വല്യ കർത്തവ്യം(Diverse Arts & Inclusiveness). സഭകളുടെ ഉള്ളിൽ നിന്നും ക്ലാസിക്കൽ കലകളെ പുറത്തു കൊണ്ട് വരുന്നു. അത് പോലെ പുറത്തു നിൽക്കുന്ന ,നിഷേധിക്കപ്പെട്ടവരെ സഭയ്ക്കുള്ളിൽ എത്തിയ്ക്കാൻ സാധിക്കും എന്നൊരു പ്രതീക്ഷ ഉണ്ടോ? കർണാടക സംഗീതത്തെ ക്ലാസിക്ക് എന്നും മറ്റൊന്നിനെ ഫോക്ക് എന്നും വിളിക്കുന്നതിനോട് യോജിപ്പില്ല. റെയിൽവേ സ്റ്റേഷനിൽ ക്ലാസിക്കൽ എന്ന് വിളിക്കപ്പെടുന്ന ആർട് നടത്തുക അല്ല ഉദ്ദേശം. ഒരു പൊതു ഇടത്തിൽ ഭരതനാട്യം അവതരിപ്പിക്കുന്നു എന്ന് മാത്രം കാണൂ. കുപ്പം മാർഗഴി ഉത്സവം നടത്തിയ, മുക്കുവ സമുദായം താമസിക്കുന്ന ഇടങ്ങളിൽ കർണാടക സംഗീതം മാത്രമല്ല അവതരിക്കപ്പെട്ടത്. പറയാട്ടവും വില്ലു പാട്ടും കൂത്തും ഒക്കെ അവിടെ നടത്തി.പൊതു ഇടങ്ങളിൽ അവതരിക്കപ്പെടുമ്പോൾ കൂടുതൽ പേർക്ക് അത് കാണുവാൻ അവസരം ലഭിക്കും എന്നൊരു കണക്കു കൂട്ടലും അതിനു പിന്നിലുണ്ട്. പ്രതീക്ഷ ഉണ്ട, മാറ്റങ്ങൾ ആരംഭിച്ചു കഴിഞ്ഞുവല്ലോ. ഞങ്ങൾ വെയ്ക്കുന്നത് ചെറിയ കാൽചുവടുകൾ മാത്രമാണ്. എങ്കിലും തുടങ്ങി വെച്ച മാറ്റങ്ങൾ ഏറ്റു പിടിക്കാൻ നിരവധി പേര് വന്നു ചേരുന്നു. പുറത്തു നിന്നും അകത്തേയ്ക്കു എന്ന ചോദ്യത്തിനുള്ള മറുപടി ഇതാണ്- അടുത്തിടെ ഒൻപതു നാദസ്വര വിദ്വാൻമാരെ തിരഞ്ഞു പിടിച്ചു പ്രധാന സഭകളിൽ അവതരിപ്പിച്ചു. സാമ്പ്രദായികം അല്ലാത്ത ഇടങ്ങൾ, സ്റ്റേഷനും കടപ്പുറവും ഒക്കെ - അവിടെ പരിപാടി അവതരിപ്പിക്കുവാൻ പ്രശസ്തർ തയ്യാറുകുമോ? അതൊരു പ്രശ്നമേ അല്ല.പെരുമയുള്ള ആർട്ടിസ്റ്റുകൾ ആരും സഹകരിക്കാതെ ഇരുന്നില്ല. പൊതുവിടങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ ആര്ടിസ്റ്റിനെ കിട്ടാതെ വന്നിട്ടില്ല. നമ്മൾ ഇൻക്ലൂസീവ്നെസ്സിനെ കുറിച്ചു പറഞ്ഞുവല്ലോ. ഭിന്നലിംഗക്കാരുമായി ചേർന്ന് അങ്ങ് പരിപാടി അവതരിപ്പിച്ചു. ആ അനുഭവത്തെ കുറിച്ച് ട്രാൻസ് വിമൻ (ജോഗപ്പാസ്)സംഗീതജ്ഞരുമായി ചേർന്ന് പരിപാടി അവതരിപ്പിച്ചു.ഞാൻ അങ്ങേയറ്റം ശ്രദ്ധാലു ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സ്വീകരിയ്ക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.അധികാരവും കുത്തകാവകാശവും മൂലം ആനുകൂല്യ നിഷേധങ്ങൾക്കു പാത്രം ആയ ഒരു സമൂഹം. അവരെ എങ്ങനെ പരിപാടിയ്ക്കായി നിയോഗിക്കണം(Engagement) എന്ന് ആഴത്തിൽ ചിന്തിച്ചു. പരിപാടി വിജയം ആയി തീർന്നു.ഒപ്പം ഞാൻ സ്വയം പരിപോഷിക്കപ്പെട്ടു.അത്ര മികച്ചതയായിരുന്നു ജോഗപ്പസുമായുള്ള അനുഭവം. നിറം കുറഞ്ഞ സ്ത്രീ സംഗീതജ്ഞർക്കു വേദികൾ ലഭിയ്ക്കാൻ ബുദ്ധിമുട്ടുന്നു എന്നൊരു പ്രസ്താവന കൃഷ്ണയുടെ ഒരു അഭിമുഖത്തിൽ ഈ ദിവസങ്ങളിൽ വന്നു. ഒട്ടൊരു കൗതുകത്തോടെ ആ ഫെയ്സ്ബുക്ക് പോസ്റ്റ് ഞാൻ ഷെയർ ചെയ്തപ്പോൾ നിരവധി പ്രതികരണങ്ങൾ എനിക്ക് ലഭിച്ചു. വിവേചനങ്ങളെ(Discrimination) കുറിച്ച് പറയുന്നതിന്റെ ഒപ്പം ഈ നിറം എന്ന ഘടകം അടിവരയിടുന്നത് എന്ത് കൊണ്ട്? സ്ത്രീ സംഗീതജ്ഞർ വിവേചനം നേരിടുന്നുണ്ട്. പുരുഷ നിയന്ത്രീകതമായ സംഗീത ലോകത്ത് അവരെ പിന്നോക്കം മാറ്റി നിർത്തുന്നു.കർണാടക സംഗീതത്തിന് മാത്രം ആയി നിറം എന്ന ഘടകത്തെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല. ഒരു മാതിരി എല്ലാ കലകളിലും അങ്ങനെ അല്ലെ? ഞാൻ പറഞ്ഞത് നിറം കുറഞ്ഞ സ്ത്രീകൾക്ക് വേദികൾ കിട്ടാൻ ശരിയ്ക്കും ബുദ്ധിമുട്ടുണ്ട്. സിനിമകളിൽ നായികയ്ക്ക് വെളുപ്പ് വേണ്ടേ. നിറം കുറഞ്ഞിരുന്നിട്ടും വിജയം വരിച്ച ഏതാനും ചില കലാകാരികളുടെ കാര്യം പറഞ്ഞു ഖണ്ഡിച്ചിട്ടു കാര്യമുണ്ടോ?അമേരിക്കയിൽ വർണ വിവേചനം കാണിക്കുന്നു എന്ന് ഇന്ത്യക്കാർ എങ്കിൽ ഒരിക്കലും പരാതിപ്പെടാൻ പാടില്ലല്ലോ! അമേരിക്കയിൽ ജോലി ചെയ്തു നിങ്ങൾ പൈസ ഉണ്ടാക്കുന്നു,അമേരിക്കയിൽ നിറം കുറഞ്ഞവർ ഉന്നത പദവിയിൽ എത്തിയ ഉദാഹരണങ്ങൾ.ഇതെടുത്തു പറഞ്ഞു അവിടെ നിറത്തിന്റെ പേരിൽ വിവേചനം ഇല്ല എന്ന് തീർത്തും പറയാൻ പറ്റുമോ? കൃഷ്ണയ്ക്ക് ഒരു പാട് വിശേഷണങ്ങൾ ഉണ്ടല്ലോ? ധിക്കാരി,വായാടി,ശ്രദ്ധ പിടിച്ചു പറ്റലുകാരൻ, അഹങ്കാരി, വേഷംകെട്ട്- എന്ത് തോന്നുന്നു ? (ചിരിയ്ക്കുന്നു)ലേബൽ എനിക്ക് അടിച്ചു തരുന്നതല്ലേ.എന്റെ പേരിനൊപ്പം ടാഗ് ചെയ്യപ്പെട്ട കുറെയേറെ വിശേഷണങ്ങൾ ഉണ്ട്.അതിൽ എനിക്കെന്തു ഉത്തരവാദിത്വം.വേറൊരാൾക്ക് എന്നേ കുറിച്ചുള്ള പരിപ്രേക്ഷ്യം എന്നേ ബാധിക്കുന്നില്ല. കൃഷ്ണയുടെ കച്ചേരികളുടെ ഇപ്പോഴത്തെ ഒരു ഘടന (Template) ഉണ്ടല്ലോ. മാറ്റത്തിന് വേണ്ടി ഒരു മാറ്റം ഉണ്ടാക്കുക ആണോ? നിങ്ങൾ ഉപയോഗിച്ച വാക്കിനോട് വിയോജിക്കുന്നു.കർണാടക സംഗീത കച്ചേരിക്ക് ഒരു ഫോർമാറ്റ് ഉണ്ടെന്നു ആര് പറഞ്ഞു?നിങ്ങൾ പറയുന്നു. ഉചിതം ആയ ഒരു വാക്കു എനിക്ക് കിട്ടുന്നില്ല.ടെംപ്ളേറ്റ് എന്ന് പറയുന്നില്ല. കൃഷ്ണ ഇപ്പോൾ അവതരിപ്പിച്ചു വരുന്ന ഒരു പ്രത്യേകത. ഘടന എന്നോ ഫോർമാറ്റ് എന്നോ വിളിക്കാൻ പറ്റില്ലെങ്കിൽ എന്ത് വിളിക്കും എന്ന് എനിക്കറിയില്ല. ഉദാഹരണത്തിന് കൃഷ്ണ എന്തിനു അട താള വർണം കച്ചേരിയുടെ മധ്യ ഭാഗത്തു പാടുന്നു. ഒരു സംഗീത രൂപത്തിന്റെ സൗന്ദര്യം മുഴുവൻ പുറത്തു കൊണ്ട് വരിക,കലയെ കാട്ടുക എന്നൊരു പ്രയോഗം കൃഷ്ണയുടെ കർണാടിക് സ്റ്റോറി എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.എന്നാലും... നിങ്ങൾ വീണ്ടും കച്ചേരിയുടെ ആദ്യ ഭാഗം മധ്യ ഭാഗം എന്ന് പറയുന്നു.വർണം ഒരു വാമപ്പിനു മാത്രം എന്നൊരു ചിന്തയോടെ അവതരിപ്പിക്കുക ആണോ പ്രധാനം? വര്ണത്തിന് ഒരു സ്ട്രക്ച്ചറും സൗന്ദര്യവും(Aesthetics) ഉള്ളത് നിങ്ങൾ കാണുന്നില്ലേ? വര്ണത്തിന് സ്വരങ്ങൾ പാടരുത് എന്ന് നിങ്ങൾ എന്തിനു അനുശാസിക്കണം. ഒരു രാഗ ആലാപനത്തിനു ശേഷം കൃതി എന്ന് നിങ്ങൾ എന്തിനു ശഠിയ്ക്കുന്നു.രാഗം ആലപിക്കാതെ തനിയെ താനത്തിനു നില നില്ക്കാൻ പറ്റില്ല എന്നത് നിങ്ങളുടെ വിശ്വാസം അല്ലെ? ആസ്വാദകരുടെ കൈയടി മാത്രം ആണോ വേണ്ടത് ?കേൾവിക്കാരനെ സന്തോഷിപ്പിക്കാൻ മാത്രം ആണ് സംഗീതജ്ഞന്റെ ആവശ്യം എന്ന ചിന്ത തന്നെ വളരെ ബാലിശം ആണ്. കർണാടക സംഗീതത്തിന്റെ അത്രയും ഒരു കാർക്കശ്യം ഹിന്ദുസ്ഥാനി സംഗീതത്തിൽ ഇല്ലെന്നു ഞാൻ കരുതുന്നു.നിയമങ്ങളുടെ അതിരുകൾക്കും അപ്പുറം അവിടെ വലിയ തോതിൽ പര്യവേക്ഷണം ഒക്കെ നടക്കുന്നില്ലേ? അങ്ങനെ തീർത്ത് പറയണ്ട.അവർക്കു അവരുടെ ഭാണ്ഡക്കെട്ടുകൾ (Baggage)ഉണ്ട് (ചിരിക്കുന്നു) ശരിയ്ക്കും അങ്ങനെ ബാഗ്ഗജ് ഉണ്ടോ? പിന്നില്ലേ?നമ്മൾ എല്ലാരും മുതുകത്ത് വികാരപരവും സംഗീതപരവും ഒക്കെ ആയി കുറെ ബാഗേജ് ചുമക്കുന്നുണ്ട്. ഹിന്ദുസ്ഥാനി സംഗീതജ്ഞർക്കും അവരുടേതായ സംഘര്ഷങ്ങളും കാഴ്ചപ്പാടുകളും പ്രശ്നങ്ങളും ഒക്കെ ഉണ്ട്.കുറച്ചു കാണണ്ട. കൃഷ്ണ പിറകിൽ ഇരിക്കുന്ന ഉപ പക്കക്കാരെ മുന്നോട്ടു ഇരുത്തി. ഉപ പക്കം എന്ന് വിളിക്കുന്നത് ശരിയാണോ? എന്ത് കൊണ്ട് അത് സബ്ബ് ആയി?മുന്നിലോട്ടു സ്ഥാനം മാറ്റി കിട്ടിയ ആർട്ടിസ്റ്റുകൾ അങ്ങയോട് എന്ത് പറഞ്ഞു? അതൊരു സ്ഥാന മാറ്റം മാത്രം അല്ല.പിന്നിൽ ഇരിക്കുമ്പോൾ നിങ്ങൾ ഘടം എങ്ങനെ ആണ് കേട്ടത്.നിങ്ങൾ ശരിയ്ക്ക് കേട്ടിരുന്നുവോ?.എന്തായിരുന്നു നിങ്ങളുടെ കേൾവി അനുഭവം? ഘടം മുന്നോട്ടു മാറി ഇരുന്നപ്പോൾ സംഭവിച്ച സൗണ്ടിങ് ചെയ്ഞ്ച് നിങ്ങൾ ശ്രദ്ധിച്ചുവോ? ആകെയുള്ള കച്ചേരി അനുഭവം എങ്ങനെ?നിങ്ങൾ തന്നെ വിലയിരുത്തൂ. സഹ കലാകാരന്മാർക്കൊക്കെ സന്തോഷം തന്നെ. നമ്മൾ പല തട്ടുകളായി വേണം ആലോചിക്കുവാൻ. കർണാടക സംഗീതത്തെ റെയിൽ വേ സ്റ്റേഷനിൽ ഒക്കെ അവതരിപ്പിച്ചാൽ അതിന്റെ വിശുദ്ധി നശിക്കുന്നു എന്ന പരാതിയെ കൃഷ്ണ എങ്ങനെ നോക്കി കാണുന്നു? എന്താണീ പവിത്രത.നിങ്ങൾ പറയുന്ന പവിത്രതയെ നിങ്ങൾ ചേർത്ത് വെയ്ക്കുന്നത് നേരത്തെ പറഞ്ഞ ശ്രേഷ്ഠത ബോധത്തോടൊപ്പം മാത്രമാണ്.ഞാൻ പറഞ്ഞുവല്ലോ, ഒരു പൊതു ഇടത്തിൽ നടത്തുന്ന കച്ചേരി.അങ്ങനെ കണ്ടാൽ മതിയല്ലോ. കർണാടക സംഗീതത്തിലെ ഭക്തിയെ കുറിച്ച്. കൃഷ്ണ പാടുമ്പോൾ ഭക്തി എന്ന വികാരത്തെ ശരിയ്ക്കും തൊട്ടുണർത്തി എന്ന് പ്രേക്ഷകർ പറയുന്നുണ്ടല്ലോ.എന്ത് കരുതുന്നു? കൃഷ്ണ നീ ബേഗനെ എന്ന് ഞാൻ പാടിയപ്പോൾ കൃഷ്ണനെ ദർശിച്ചു എന്ന് കാഴ്ചക്കാരന് തോന്നാം.അവിടെ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ കേൾക്കുന്നവരുടെ അനുഭവത്തെ ചോദ്യം ചെയ്യാൻ ഞാൻ ആര്?ഞാൻ എന്തിനു തർക്കിക്കണം? ഭക്തിയുടെ അമിത പ്രസരം ഉണ്ടോ. പണ്ട് കച്ചേരിയുടെ രണ്ടാമത്തെ പകുതിയിൽ പാടി കേട്ടിരുന്ന ജാവളികൾ ഒക്കെ മറഞ്ഞു പോയി. ജാവളികളുടെ വരികളിലെ രതി ഭാവം (Erotic Content) ആണോ കാരണം. രതി വന്നാൽ ഭക്തി ഇല്ല എന്നൊരു അരക്ഷിതാവസ്ഥ ഉണ്ടായിക്കാണുമോ? ഭക്തി വരുമല്ലോ. ഉയർന്ന സമുദായത്തിന്റെ കൈപ്പിടിയിൽ ആണ് കർണാടക സംഗീതം. അതോടൊപ്പം ചേരുന്നത് ഹിന്ദു ആചാരങ്ങളും.ഭക്തി നിറഞ്ഞു നിൽക്കുമല്ലോ. നിങ്ങൾ വീണ്ടും കച്ചേരിയ്ക്കു ആദ്യ ഭാഗം അവസാന ഭാഗം എന്ന് പറയുന്നു. അത് ശരിയല്ലെന്ന് ഓർമിപ്പിക്കട്ടെ.ഭക്തി മുഴുവൻ പുറത്തു വരാനായി ത്യാഗരാജ കൃതികളുടെ അർഥം മനസിലാക്കി പാടാൻ നമ്മൾ ആവശ്യപ്പെടുന്നുണ്ട്. രതി നിറഞ്ഞ ജാവളികളുടെ അർഥം ശരിയായി മനസിലാക്കൂ എന്ന് നിർബന്ധം ഇല്ല.അപ്പോൾ നമുക്ക് രണ്ട് തരം നിലപാടുകൾ ആണ്. ഉദാഹരണത്തിന് വിണ്ട ജേസര എന്ന വരി യുടെ അർഥം ആർക്കും അറിയണ്ട. (കൃഷ്ണ അന്നത്തെ കച്ചേരിയ്ക്കു രണ്ടാമതായി പാടിയത് ധർമപുരി സുബ്ബരായരുടെ പരുലന്ന മാട്ട എന്ന കാപ്പി രാഗത്തിൽ ഉള്ള ജാവളി ആണ്.രാഗാലാപനവും സ്വര പ്രസ്താരവും ഉണ്ടായിരുന്നു.പറയുന്ന കാര്യങ്ങൾ പാടുമ്പോൾ അടയാളങ്ങളായി തെളിയുന്നത് , എന്നിലെ ചോദ്യ കർത്താവിനെ പിന്നീട് ശരിയ്ക്കും തൃപ്തിപ്പെടുത്തി) വിദ്യാ വനം ഇടയ്ക്കു സന്ദർശിയ്ക്കാറുണ്ടോ ? ആനക്കട്ടിയിൽ എന്റെ അമ്മ നടത്തുന്ന സ്കൂൾ ആണ്.എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനു അവകാശം ഉണ്ടെന്നും അവർ ഭയം ഇല്ലാതെ ആത്മവിശ്വത്തോടെ വളരണം, ചോദ്യങ്ങൾ ചോദിച്ചു വളരണം എന്നിങ്ങനെയുള്ള അമ്മയുടെ സ്വപ്നങ്ങൾ ആണ് സ്കൂൾ ആയി തീർന്നത്. ട്രൈബൽ മേഖലയിൽ ഉള്ള കുട്ടികൾ കൂടുതൽ ആയി അവിടെ പഠിക്കുന്നു. അമ്മയെ ഇടയ്ക്കു സഹായിക്കും. ശരിയ്ക്കും ആരാണ് കൃഷ്ണ -ആക്ടിവിസ്റ്റ് ആണോ ? ലേബൽ വേണ്ട. മ്യുസിഷ്യൻ മാത്രം ആണ് ഞാൻ. എന്റെ ജീവിതത്തിലേക്കു തുറന്നു വെച്ചിരിക്കുന്ന ജനാലകൾ ആണ് സംഗീതം. വേറെ ജനാലകൾ ഇല്ല. കൃഷ്ണ സ്വന്തം സംഗീതവും പ്രവർത്തനങ്ങളും നിര്ണയിക്കാറുണ്ടോ? നിർണയം അല്ല, കൂടുതലായി ചിന്തിക്കാറുണ്ട് .എന്റെ സുഹൃത്തുക്കൾ ഉണ്ട് ,ഭാര്യ സംഗീത ശിവകുമാർ ഉണ്ട്.എന്നെ അവർ വിലയിരുത്താറുണ്ട്.എല്ലാ പിന്തുണയും അവർ തരുന്നുണ്ട് എല്ലാവരും കൊതിയ്ക്കുന്ന മാർഗഴി സംഗീത സീസണിൽ കച്ചേരി പാടുന്നില്ലെന്നു കൃഷ്ണ തീരുമാനിച്ചു. കൃഷ്ണയ്ക്ക് നല്ല കുട്ടി ആയി തന്നെ ഇരുന്നാൽ പോരെ?സംഗീത കലാനിധി ഒക്കെ ലഭിക്കേണ്ട സംഗീതജ്ഞൻ അല്ലെ നിങ്ങൾ? സംഗീത കലാനിധി എന്നല്ല ഒരു പുരസ്കാരവും എന്ന ഭ്രമിപ്പിക്കുന്നില്ല. ഭ്രമിപ്പിക്കുന്നത് പിന്നെന്താണ് ?സംഗീതം മാത്രം കൃഷ്ണയ്ക്ക് സ്വയം മതിപ്പു തോന്നുന്ന ഒരു വൗ ഫാക്ടർ ഉണ്ടോ? (ഉറക്കെ ചിരിക്കുന്നു)ഇല്ല, എനിക്ക് എല്ലാം സംഗീതം മാത്രമാണ് അനുവദിച്ചതിലേറെ സമയം കൃഷ്ണ സംസാരിച്ചു. ഉടൻ തന്നെ അദ്ദേഹത്തിന് കച്ചേരി പാടേണ്ടതുണ്ട്.സംഗീതാചാര്യൻ ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്ക് സമാപ്തി കുറിയ്ക്കുന്നത് കൃഷ്ണയുടെ സംഗീതാർച്ചനയോട് കൂടിയാണ്.കച്ചേരി ദിവസം ശബ്ദത്തിനു വിശ്രമം എന്ന സങ്കൽപം കാണില്ലേ എന്ന് ഞാൻ അഭുതപ്പെട്ടു.ഇന്നും നാട്ടിൻപുറം ആയി തുടരുന്ന പുന്നയത്ത്, ആ ഇല്ലത്തിന്റെ ഒരു വശത്തൊരുക്കിയ പന്തലിൽ കൃഷ്ണ പാടി.സംസാരത്തിലെ പൊരുളുകൾ പാട്ടിൽ കടന്നു വന്നത് കൗതുകത്തോടെ ഞാൻ കേട്ടു.മായാമാളവഗൗള രാഗത്തിൽ മേരുസമാന എന്ന കൃതി പാടിയപ്പോൾ അവിടിവിടെ ക്ഷണപ്രഭയിൽ ശെമ്മാങ്കുടി തെളിയുന്നല്ലോ എന്ന് മനസ്സിലോർത്തതും കൃഷ്ണ ആലാപനം നിർത്തി.ഗുരു ശെമ്മങ്കുടി മാമതന്റെ എൺപത്തി ഒൻപതാം വയസ്സിൽ ഇതേ കൃതിയ്ക്കു കല്പനസ്വരങ്ങൾ പാടുമ്പോൾ മേരു വിനു മുൻപ് മഹാ എന്ന സ്വരാക്ഷര പ്രയോഗം ചേർത്തു കാട്ടിക്കൊടുത്തത് കൃഷ്ണ വിശദീകരിച്ചു.വാർധക്യത്തിലും ശെമ്മങ്കുടിയുടെ മനസ്സും തലച്ചോറും എത്ര സൂക്ഷ്മതയോടെ പ്രവർത്തിച്ചിരുന്നു എന്നും കൃഷ്ണ ആശ്ചര്യപ്പെട്ടു.

from movies and music rss http://ift.tt/2gnS0dY
via IFTTT

No comments:

Post a Comment