കൊച്ചു സിനിമയുമായി എത്തുന്നവർക്ക് നമ്മുടെ നാട്ടിൽ വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടോ? ഇല്ലെന്നാണ് ഷെബിയുടെ ചൗഗട്ടിന്റെ അനുഭവം പറയുന്നത്. അന്യഭാഷാ സിനിമകളുടെ കുത്തൊഴുക്കിൽ ബോബി എന്ന കൊച്ചു സിനിമക്ക് വേണ്ടത്ര സമയം കിട്ടിയില്ല. ഇതൊരു ഉദാത്തമായ സൃഷ്ടിയൊന്നുമല്ല പക്ഷെ കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. കുറച്ച് കൂടി സമയം കിട്ടിയെങ്കിൽ- സംവിധായകൻ പറയുന്നു. പ്രതിസന്ധികൾ ഏറെ തരണം ചെയ്താണ് ഷെബി ഈ ചിത്രം സാധ്യമാക്കിയത്. എല്ലാ സാഹചര്യങ്ങളും പ്രതികൂലമായിരുന്നിട്ടും ഷെബിയും ചിത്രത്തിന്റെ നിർമാതാവും തോറ്റു കൊടുക്കാൻ തയ്യാറായില്ല. ഇപ്പോൾ ഏതാനും തിയേറ്ററുടമകൾ ഈ കൊച്ചു സിനിമയ്ക്കൊപ്പമുണ്ട്. അതുകൊണ്ടു തന്നെ ഓണ ചിത്രങ്ങൾക്കൊപ്പം ബോബിയും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ച് ഷെബി മനസ്സു തുറക്കുന്നു. ബോബി ഉണ്ടായതിങ്ങനെ എന്റെ അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ ജീവിതത്തിലുണ്ടായ സംഭവമാണ് ബോബിയിലേക്ക് എന്നെ നയിച്ചത്. അവർ ഒരു പയ്യനുമായി സ്നേഹത്തിലായിരുന്നു. എറണാകുളത്തെ വലിയ പണക്കാരാണ് ആ പയ്യന്റെ കുടുംബം ഇവരാണെങ്കിൽ ഒരു സാധാരണ കുടുംബം. വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. രജിസ്റ്റർ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പയ്യന്റെ വീട്ടുകാർ ഒരുപാട് ഗുണ്ടകളുമായി വന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. പെൺകുട്ടി നിസ്സഹായയായി പോയി. അവൾ വീട്ടിലേക്ക് പോയില്ല. ഒറ്റയ്ക്ക് ഒരു ഫ്ളാറ്റെടുത്ത് താമസിച്ചു സാഹചര്യങ്ങളോട് പൊരുതി. അവസാനം അവൾ വിജയിച്ചു. ഈ സംഭവമാണ് ബോബിയിലേക്ക് നയിച്ചത്. പക്ഷെ ഇതു പൂർണമായും ആ പെൺകുട്ടിയുടെ കഥയല്ല. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സാഹചര്യവശാൽ കടന്നു വരുന്ന ഒരു 21 വയസ്സുകാരന്റെ കഥയാണിത്. ആദ്യം ഉണ്ടായത് മിയയുടെ കഥാപാത്രമാണ്. നിരഞ്ജന്റെ കഥാപാത്രത്തെ പിന്നീട് എഴുതി ചേർത്തതാണ്. ആദ്യം മണിയൻ പിള്ള രാജു താൽപര്യം കാണിച്ചില്ല സ്ക്രിപ്റ്റ് പൂർത്തിയാക്കിയതിന് ശേഷം ഞാൻ നായകനെ അവതരിപ്പിക്കാൻ ഒരാളെ തേടി നടക്കുകയായിരുന്നു. 21 വയസ്സുള്ള ഒരു പയ്യൻ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം ട്രിവാൻഡ്രം ക്ലബിൽ വച്ച് മണിയൻ പിള്ള രാജുവിനെ കണ്ടു. വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ മകനെ കുറിച്ച് പറഞ്ഞു. ലണ്ടനിൽ പഠിക്കുകയാണെന്നും സിനിമയോട് താൽപര്യമുണ്ടെന്നും എല്ലാം പറഞ്ഞു. നിരഞ്ജന്റെ ഫോട്ടോ കണ്ടപ്പോൾ എന്റെ ക്യാരക്ടറിന് ചേരുമെന്ന് തോന്നി. ഞാൻ രാജു ചേട്ടനോട് പറഞ്ഞപ്പോൾ ആദ്യം താൽപര്യം കാണിച്ചില്ല. കാരണം എന്റെ ആദ്യ ചിത്രം പ്ലസ് ടു പരാജയമായിരുന്നു. രാജു ചേട്ടൻ നിരഞ്ജനെ ഏതെങ്കിലും സീനിയർ സംവിധായകന്റെ സിനിമയിലൂടെ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. സ്ക്രിപ്റ്റ് വായിച്ചിട്ടു പതുക്കെ പറയാമെന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം പിറ്റേ ദിവസം തന്നെ എന്നെ വിളിച്ചു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ താൽപര്യം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. മിയക്കും ആദ്യം കോൺസെപ്റ്റ് ഇഷ്ടമായില്ല. എന്നാൽ മിയയുടെ അമ്മക്ക് സ്ക്രിപ്റ്റ് വായിച്ചപ്പോൾ നല്ല ഇഷ്ടമായി. മിയയോട് സ്ക്രിപ്റ്റ് വായിച്ചു നോക്കാൻ അമ്മ പറഞ്ഞു. വായിച്ചു നോക്കിയപ്പോൾ മിയ സമ്മതിച്ചു. ഒരു സംവിധായകനും കാണാൻ പാടില്ലാത്ത കാഴ്ചയായിരുന്നു അത് പല തിയേറ്ററുകാർക്കും അന്യഭാഷാ സിനിമകളും മാസ് സിനിമകളും മതി. നമ്മുടെ സിനിമ എത്ര നല്ല അഭിപ്രായം നേടിയാലും അവർ കളിപ്പിക്കില്ല. പുതുമുഖ താരങ്ങളാണെങ്കിൽ സിനിമയ്ക്ക് അവർ വില തരില്ല. അതുകൊണ്ട് സിനിമ കാണാൻ ജനങ്ങൾക്ക് സമയം കൊടുക്കില്ല. പെട്ടന്നു തന്നെ എടുത്തുമാറ്റും. യാത്രക്കിടെ ഒരു സംവിധായകൻ ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഒരു കാഴ്ച കണ്ടു. ബോബിയുടെ പുത്തൻ പോസ്റ്ററിന് മേലെ ഒരു തമിഴ് സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നു. ഞാൻ മരവിച്ചു പോയി. എനിക്ക് കടുത്ത വിഷമമാണ് തോന്നിയത്. പക്ഷെ പ്രതികരിക്കാനായില്ല. ബോബി കണ്ടവരാരും മോശമാണെന്ന് പറഞ്ഞില്ല. ഉദാത്തമായ സൃഷ്ടിയൊന്നുമല്ല പക്ഷെ ഒരു നല്ല സിനിമയാണ്. എന്നാൽ ഇപ്പോൾ ഞങ്ങളെ പിന്തുണക്കുന്ന തിയേറ്ററുടമകളുമുണ്ട്. നിർമാതാവ് സംഗീർ ഹൈദരോസ് ചില തിയേറ്ററുടമകളെ നേരിട്ട് കണ്ട് സംസാരിച്ചു. സിനിമ ഓടിച്ചില്ലേലും ഒന്നു കണ്ട് നോക്കാൻ പറഞ്ഞു. അങ്ങിനെ ബോബി കണ്ട് പലർക്കും ഇഷ്ടമായിട്ടുണ്ട്. സംഗീറിന്റെ മനക്കരുത്ത് തന്നെയാണ് ബോബിയെ പിടിച്ചു നിർത്തിയത്. ഇത്ര നല്ല ഒരു നിർമാതാവിനെ ലോകത്ത് ഒരു സംവിധായകനും ലഭിക്കില്ല. ഓണത്തിന് ബോബിയുമുണ്ട്. കാരണം ഞങ്ങൾക്കൊപ്പം കുറച്ച് തിയേറ്ററുകളുണ്ട്. ബോബിയുടെ പ്രോമോഷൻ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് ഞങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ട്. കാരണം സൂപ്പർസ്റ്റാറുകളുടെ സിനിമയൊന്നും അല്ലല്ലോ. മിയയുടെയും നിരഞ്ജന്റെയും കെമിസ്ട്രി എന്റെ അഭിപ്രായത്തിൽ ആണിനും പെണ്ണിനും ഒരേ വിവാഹപ്രായം മതി. പ്രായത്തിൽ മുതിർന്ന സ്ത്രീയെ വിവാഹം കഴിച്ചാൽ എന്താണ് കുഴപ്പം? സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ഞാൻ ബോബിയിലൂടെ പറയാൻ ഉദ്ദേശിച്ചതും ഈ സന്ദേശമാണ്. സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്ന ചിത്രമാണിത്. നിരഞ്ജന്റെയും മിയയുടെയും കെമിസ്ട്രി തന്നെയാണ് ബോബിയുടെ വിജയം. പലരും എന്നോട് ചോദിച്ചു മിയയും നിരഞ്ജനും പ്രണയത്തിലാണോയെന്ന്. കഥാപാത്രങ്ങളായി മാറിയപ്പോൾ അഭിനയിക്കുന്നവർക്ക് പ്രണയം തോന്നാറുണ്ട്. പ്രേക്ഷകർക്ക് അങ്ങിനെ തോന്നിയെങ്കിൽ അതവരുടെ അഭിനയ മികവാണ്. ഭാര്യയാണ് എന്റെ കരുത്ത് അച്ഛനും അമ്മയും സിനിമയുടെ പിറകെ പോകുന്നതിന് വഴക്കു പറഞ്ഞിട്ടുണ്ട്. സിനിമ വിടാൻ ഉപദേശിച്ചിട്ടുണ്ട്, ഇപ്പോഴും അതുതന്നെ പറയുന്നു. അവർക്ക് സിനിമയോട് താൽപര്യമില്ല. പക്ഷെ ഭാര്യയുടെ പിന്തുണയാണ് എന്നെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഭാര്യയ്ക്ക് ജോലിയുണ്ട് അവളുടെ സാലറി കൊണ്ടാണ് മൂന്ന് നാല് കൊല്ലം ഞങ്ങൾ ജീവിച്ചത്. അവൾ ടീച്ചറാണ്.
from movies and music rss http://ift.tt/2vInihD
via
IFTTT
No comments:
Post a Comment