Sunday, February 13, 2022

'ഹൃദയം' ഓടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൻറെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് ചിത്രത്തിൻറെ പ്രീമിയർ. ഇക്കഴിഞ്ഞ ജനുവരി 21നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. കല്യാണി പ്രിയദർശനും ദർശന രാജേ​ന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ 15 ​ഗാനങ്ങൾ ചിത്രത്തിലുണ്ട്. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമായിരുന്നു നിർമാണം. ഇനി നമ്മുടെ ഹൃദയം ഡിസ്നി+ഹോട്ട്സ്റ്റാറിൽ...#Hridayam streaming from February 18th on #DisneyPlusHotstar #HridayamOnHotstar #DisneyPlusHotstarMalayalam #DisneyPlusHotstar@impranavlal @kalyanipriyan @darshanarajend @Vineeth_Sree @HeshamAWMusic @MerrylandCine @DisneyPlusHS pic.twitter.com/kgp0sVDhc4 — DisneyPlus Hotstar Malayalam (@DisneyplusHSMal) February 12, 2022 Content Highlights : Vineeth Sreenivasan Pranav Mohanlal movie Hridayam OTT release at Disney Plus Hotstar

from movies and music rss https://ift.tt/KGXd8iy
via IFTTT

രണ്ട് മില്യൺ കാഴ്ചക്കാരുമായി ദുൽഖറിന്റെ ഗുണ്ട ജയൻ റീൽ വീഡിയോ..!

നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായെത്തുന്ന ഉപചാരപൂർവ്വം ഗുണ്ടജയൻ റീലിസിന് ഒരുങ്ങുകയാണ്. കഴിഞ്ഞദിവസം ആയിരുന്നു ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തത്. അജിത് പി വിനോദൻ രചിച്ച ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന ഗാനത്തിന് ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്നാണ് ഈണം പകർന്നത്. ശബരീഷ് വർമ്മ തന്നെയാണ് ഗാനം ആലപിച്ചത്. ഇപ്പോൾ ഈ ഗാനത്തിന്റെ റീൽസ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ. ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന വരികൾക്കൊപ്പം താളം പിടിക്കുകയാണ് ദുൽഖർ സൽമാൻ. ഒപ്പം, സണ്ണി വെയ്നും സൈജു കുറുപ്പുമുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരിക്കുന്ന ഗുണ്ട ജയൻ എന്ന ഗാനത്തിന് നിങ്ങളുടേതായ രീതിയിൽ, നിങ്ങളുടെ കൂട്ടുകാർക്ക് ഒപ്പമോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കൊപ്പമോ റീൽസ് ഒരുക്കി സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വെക്കുക. #GundajayanReelsContest എന്ന ഹാഷ്ടാഗ് ചേർക്കേണ്ടതാണ്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും ഉപചാരപൂർവം ഗുണ്ട ജയൻ കാണുവാൻ സൗജന്യ ടിക്കറ്റുകളും..! View this post on Instagram A post shared by Dulquer Salmaan (@dqsalmaan) ഫെബ്രുവരി 25നാണ് ചിത്രം തീയേറ്ററുകളിൽ റിലീസിനെത്തുന്നത്. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന കോമഡി എന്ററൈനെർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ഇതിലെ മറ്റു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാലും ആണ്. Content Highlights : Gunda Jayan reels contest Saiju Kurup Dulquer Salmaan

from movies and music rss https://ift.tt/qYRh1jz
via IFTTT

പുരോ​ഗമന സിനിമകൾ എന്ന പേരിൽ ചവറുകൾ വിൽക്കരുത്; ദീപികയുടെ ചിത്രത്തിനെതിരേ കങ്കണ

ദീപിക പദുക്കോൺ നായികയായെത്തിയ ബോളിവുഡ് ചിത്രം ​​​ഗെഹരായിയാനെതിരേ വിമർശനവുമായി നടി കങ്കണ റണാവത്. ഇക്കഴിഞ്ഞ 11ന് ആമസോൺ പ്രൈം വഴി റിലീസിനെത്തിയ ചിത്രം സംവിധാനം ചെയ്തത് ശകുൻ ബത്രയാണ്. ദീപികയെ കൂടാതെ സിദ്ധാന്ത് ചതുർവേദി, നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, രജത് കപൂർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. എന്നാലിപ്പോൾ ചിത്രത്തിനെതിരേ പരോക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കങ്കണ. മോശം സിനിമകൾ മോശം സിനിമകളാണെന്നും ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ലെന്നും പുതുയുഗം, അർബൻ സിനിമകൾ എന്ന പേരിൽ ചവറ് വിൽക്കരുതെന്നും കങ്കണ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. "ഞാനും ഒരു മില്ലേനിയലാണ്, പക്ഷേ ഇത്തരത്തിലുള്ള പ്രണയത്തെ തിരിച്ചറിയാനും മനസ്സിലാക്കാനും എനിക്ക് പറ്റും. എന്നിരുന്നാലും പുതുയുഗം, പുരോ​ഗമന സിനിമകൾ എന്ന പേരിൽ ചവറുകൾ വിൽക്കരുത് എന്ന് അപേക്ഷിക്കുകയാണ്. മോശം സിനിമകൾ മോശം സിനിമകളാണ്. ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ല. ഇതൊരു അടിസ്ഥാന വസ്തുതയാണ്"കങ്കണ കുറിച്ചു. അടുത്തിടെ തന്റെ പുതിയ റിയാലിറ്റി ഷോയുടെ ലോഞ്ചുമായി ബന്ധപ്പെട്ട ചടങ്ങിൽ ദീപികയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കങ്കണ നൽകിയ മറുപടി വൈറലായിരുന്നു. ​ ഗെഹരായിയാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദീപികയുടെ വസ്ത്രധാരണത്തിനെതിരേ നേരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഫ്രെഡി ബേഡി നടത്തിയ പ്രസ്താവനയിലുള്ള പ്രതികരണമാണ് മാധ്യമപ്രവർത്തകൻ കങ്കണയോട് ആരാഞ്ഞത്. ഗെഹരായിയാന്റെ റിലീസ് അടുക്കുന്നതിന് അനുസരിച്ച് വസ്ത്രങ്ങളും ചെറുതാകും ബോളിവുഡിലെ ന്യൂട്ടൺ നിയമം എന്നായിരുന്നു ഫ്രെഡിയുടെ പരാമർശം. എന്നാൽ താൻ വന്നത് സ്വയം പ്രതിരോധിക്കാൻ സാധിക്കാത്ത സ്ത്രീകൾക്ക് വേണ്ടിയാണ്. ദീപികയ്ക്ക്സ്വയം പ്രതിരോധിക്കാനാകും, അതിനുള്ള പ്രിവിലേജ് അവർക്കുണ്ട്, അതിനുള്ള വേദിയുമുണ്ട്. എനിക്ക് ഇവിടെ അവരുടെ സിനിമയെ പ്രോമോട്ട് ചെയ്യാൻ സാധിക്കില്ല. നിങ്ങളിലിരിക്കൂ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കങ്കണയുടെ മറുപടി. മനുഷ്യ ബന്ധങ്ങളിലെ സങ്കീർണതകളും മാനസിക സംഘർഷങ്ങളുമാണ് ​ഗെഹരായിയാന്റെ പ്രമേയം. ദീപികയും സിദ്ധാന്ത് ചതുർവേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ ചിത്രം നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ശകുൻ ബത്രയുടെ ജൗസ്ക ഫിലിംസുമായി സഹകരിച്ച് ധർമ്മ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോയും സംയുക്തമായിട്ടാണ് ഗെഹരായിയാൻ നിർമിച്ചത്. content highlights :Kangana Ranaut criticizesDeepika Padukones new movie Gehraiyaan

from movies and music rss https://ift.tt/FP9saEw
via IFTTT

Saturday, February 12, 2022

ലതാജി നിങ്ങളെ പോലെ ഒരാളുമില്ല, ഒരാളുണ്ടാവുകയുമില്ല; 'ല​ഗ് ജാ ​ഗലേ' ആലപിച്ച് സൽമാന്റെ ആദരം

​അന്തരിച്ച ഇതിഹാസ ​ഗായിക ലതാ മങ്കേഷ്കറിന് ​സം​ഗീതാദരവുമായി ബോളിവുഡ് നടൻ സൽമാൻ ഖാൻ. 1964ൽ പുറത്തിറങ്ങിയ വോ കോൻ ദി എന്ന ചിത്രത്തിനായി ലതാ മങ്കേഷ്കർ ആലപിച്ച ല​ഗ് ജാ ​ഗലേ എന്ന ​ഗാനം പാടിയാണ് സൽമാന്റെ ​ഗാനാഞ്ജലി. രാജാ മെഹന്ദി അലി ഖാൻ എഴുതിയ ഗാനത്തിന്റെ വരികൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്. "ലതാജി നിങ്ങളെ പോലെ ഒരാളുമില്ല, ഒരാളുണ്ടാവുകയുമില്ല"എന്ന കുറിപ്പോടെയാണ് സൽമാൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Salman Khan (@beingsalmankhan) നേരത്തെ ലത മങ്കേഷ്കറിനൊപ്പം ഒരു അവാർഡ് വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച് സൽമാൻ ​ഗായികയ്ക്ക് ആദരം അർപ്പിച്ചിരുന്നു. "വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാൽ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും" എന്ന കുറിപ്പോടെയാണ് സൽമാൻ ചിത്രം പങ്കുവച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സം​ഗീതാസ്വാദകരെ നിരാശയിലാഴ്ത്തി ​ലത മങ്കേഷ്കർ വിടവാങ്ങുന്നത്.കോവിഡ് ബാധിതയായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കോവിഡ് മുക്തയായെങ്കിലും ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ​ഗായികയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. Content Highlights : Salman Khan Sings Lag Jaa Gale Tribute To Late Singer Lata Mangeshkar

from movies and music rss https://ift.tt/G4nL8mX
via IFTTT

വരണ്ട നെൽപ്പാടങ്ങൾ, ആവിവണ്ടിയുടെ രൗദ്ര താളം; മടുപ്പിക്കുന്ന ആ അന്തരീക്ഷത്തിൽ പിറന്ന 'മാണിക്യവീണ'

ഒ എൻ വിയുടെ ഓർമ്മദിനം ശൂന്യതയിൽ നിന്നും പാട്ടുകൾ സൃഷ്ടിക്കേണ്ടി വരും ചിലപ്പോൾ. കോയമ്പത്തൂർ മലയാളി സമാജത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഒരുച്ചയ്ക്ക് ബ്ലൂമൗണ്ടൻ എക്സ്പ്രസ്സിൽ ചെന്നൈയിലേക്ക് പോകുകയാണ് ഒ.എൻ.വി. പുതിയ പടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാട്ടിന്റെ റെക്കോർഡിംഗ് വൈകുന്നേരം നടക്കാനിരിക്കുന്നു. സംവിധായകൻ തങ്കപ്പനും സംഗീത സംവിധായകൻ ദേവരാജനും അക്ഷമരായി കാത്തിരിക്കുന്നുണ്ടാകും രേവതി സ്റ്റുഡിയോയിൽ. എഴുതേണ്ടത് ഹൃദയഹാരിയായ പ്രണയഗാനമാണ്. തീവണ്ടിയുടെ ഒഴിഞ്ഞ കമ്പാർട്ട്മെന്റിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നു കവി. "എങ്ങും വരണ്ടുകിടക്കുന്ന നെൽപ്പാടങ്ങൾ മാത്രം. പോരാത്തതിന് ചുടുകാറ്റും. പശ്ചാത്തലത്തിൽ ആവിവണ്ടിയുടെ രൗദ്ര താളം. കാൽപ്പനികതയുടെ അംശം പോലുമില്ലാത്ത മടുപ്പിക്കുന്ന ആ അന്തരീക്ഷത്തിൽ ഇരുന്നു കുറിച്ചതാണ് മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിൽ ഉണർന്നവളേ എന്ന പാട്ട്. വണ്ടി സെൻട്രൽ സ്റ്റേഷനിലെത്തും മുൻപ് എങ്ങനെയെങ്കിലും എഴുതി തീർക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഞാൻ. അന്നെഴുതിയ പാട്ട് അമ്പത് വർഷങ്ങൾക്കിപ്പുറവും ജീവിക്കുന്നു എന്നറിയുമ്പോൾ അത്ഭുതം തോന്നും. മനസ്സു കൊണ്ട് ദേവരാജനെ നമിക്കും.. ഒ എൻ വി ഒരിക്കൽ പറഞ്ഞു. പതിറ്റാണ്ട് മുൻപേ സിനിമക്ക് വേണ്ടി പാട്ടെഴുതി തുടങ്ങിയിരുന്നെങ്കിലും (ആദ്യ ചിത്രം: കാലം മാറുന്നു) ഒ എൻ വിയിലെ ഗാനരചയിതാവ് കേരളീയ ഹൃദയങ്ങൾ കീഴടക്കിത്തുടങ്ങിയത് കാട്ടുപൂക്കളി(1965) ലെ ഈ നിത്യസുന്ദര ഗാനത്തിലൂടെയാണ്. യേശുദാസിന് സിനിമാജീവിതത്തിൽ നടാടെ ഒരു അംഗീകാരം നേടിക്കൊടുത്തതും ഇതേ പാട്ടു തന്നെ -- കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ മികച്ച ഗായകനുള്ള അവാർഡ്. കെ പി എ സി നാടകഗാനങ്ങളുടെ മാജിക് അതേപടി ആവർത്തിക്കാനായില്ലെങ്കിലും സിനിമയിൽ ഒ എൻ വിയും ദേവരാജനും ചേർന്നു സൃഷിച്ച ഗാനങ്ങൾക്കെല്ലാം ഉണ്ടായിരുന്നു സവിശേഷമായ മാധുര്യം: വാർതിങ്കൾ തോണിയേറി, എന്തിനീ ചിലങ്കകൾ (കരുണ), പ്രിയസഖി ഗംഗേ (കുമാരസംഭവം), മന്ദാകിനീ (സർവേക്കല്ല്), കല്ലോലിനീ (നീലക്കണ്ണുകൾ), അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ (നീയെത്ര ധന്യ) എന്നീ ഗാനങ്ങൾ ഓർക്കുക. നീണ്ട ഇടവേളക്കു ശേഷം ഇരുവരും ഒരുമിച്ചിരുന്നു സൃഷ്ടിച്ച പാട്ടായിരുന്നു അരികിൽ. "എനിക്കേറെ ഇഷ്ടപ്പെട്ട സ്വന്തം രചനകളിൽ ഒന്ന്. -- ഒ എൻ വി പറഞ്ഞു. "മുറ്റത്തു ഞാൻ നട്ട ചമ്പകത്തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളിൽ എന്ന വരി പാടിനോക്കിയ ശേഷം യേശുദാസ് പറഞ്ഞത് ഓർമ്മയുണ്ട്: മൊട്ട് എന്ന വാക്ക് കുറച്ചൊന്നു കടുത്തു പോയില്ലേ?. ട്ട എന്ന അക്ഷരം ഒഴിവാക്കിക്കൊണ്ടുള്ള ഒരു പദം പകരം ഉപയോഗിച്ചുകൂടേ? ദേവരാജനും ഉണ്ടായിരുന്നു അതേ അഭിപ്രായം. "മൊട്ടിന്റെ സ്ഥാനത്ത് മുകുളം ആക്കിയാലോ എന്നാലോചിച്ചു ഞാൻ. പക്ഷെ മൊട്ടിന്റെ ഭംഗി മുകുളത്തിനില്ലല്ലോ. ഒടുവിൽ മൊട്ട് നിലനിർത്താൻ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു ദേവരാജൻ. ആ പദം ഒഴിവാക്കിയിരുന്നെങ്കിൽ പാട്ടിന്റെ ആസ്വാദ്യത കുറഞ്ഞേനെ എന്ന് തോന്നാറുണ്ട്.. Content Highlights : ONV Kurup Death Anniversary Kattupookkal Movie Song ManikyaVeenayumayen

from movies and music rss https://ift.tt/sVEgir0
via IFTTT

വിവാഹം, റഫി, എസ്.ഡി. ബർമൻ...പിന്നെ ഐസ്ക്രീമും

ലതാ മങ്കേഷ്കർ, പ്രശസ്ത റേഡിയോ പ്രക്ഷേപകനായ അമീൻ സയാനിയുമായി നടത്തിയ ദീർഘമായ അഭിമുഖത്തിൽനിന്നുള്ള ഒരു ഭാഗമാണിത്. നിഷ്കളങ്കമായും സത്യസന്ധമായും എല്ലാം തുറന്നുപറയുകയാണ് ലത ഇവിടെ അമീൻ സയാനി: ലതാജി, താങ്കളുടെ ജന്മസ്ഥലം സംബന്ധിച്ച് ചില തർക്കങ്ങളുണ്ട്: ചിലർ പറയുന്നു താങ്കൾ ജനിച്ചത് ഗോവയിലാണെന്ന്. ചിലർ പറയുന്നു ഇന്ദോറിലാണെന്ന്. എന്താണ് യാഥാർഥ്യം ലതാ മങ്കേഷ്കർ: ഞാൻ ഇന്ദോറിലാണു ജനിച്ചത്. ഞങ്ങളുടെ കുടുംബത്തിൽ ചില രീതികളുണ്ടായിരുന്നു. ആദ്യപ്രസവത്തിന് അമ്മ അവരുടെ നാട്ടിലേക്കു പോകണം. പക്ഷേ, എന്റെ അമ്മമ്മയുടെ വീട് ചെറിയൊരു ഗ്രാമത്തിലായിരുന്നു. അതിനാൽ അമ്മ, സഹോദരിയുടെ സ്ഥലമായ ഇന്ദോറിലേക്കാണു പോയത്. അവിടെ സിഖ് മൊഹല്ലയിലാണ് ഞാൻ ജനിച്ചത്. അഡ്വക്കേറ്റ് വാഗിന്റെ സൗധം എന്നാണ് ആ വീട് അറിയപ്പെട്ടിരുന്നത്. അമീൻ സയാനി:സിഖ് മൊഹല്ലയിലാണു ജനിച്ചത്. അതുകൊണ്ടുതന്നെ പഞ്ചാബുമായി ചില സാംസ്കാരികബന്ധങ്ങളുണ്ട്. താങ്കളുടെ ജന്മസ്ഥലമായ ഇന്ദോർ മധ്യപ്രദേശിലാണ്. അമ്മ ഗുജറാത്തിൽനിന്നുള്ള ആളായിരുന്നു. താങ്കൾ ഒരു മഹാരാഷ്ട്രക്കാരിയാണ്. ഗോവയിൽനിന്നുള്ളവർ പറയുന്നു, താങ്കൾ അവരുടെ സ്വന്തമാണെന്ന്. താങ്കൾ നന്നായി ബംഗാളിയും സംസാരിക്കുന്നു. എല്ലാംകൂടി ചേർത്തുവെക്കുമ്പോൾ താങ്കൾ പല സംസ്ഥാനങ്ങളുടെയും അസ്തിത്വമുള്ളയാളാണ്. ലത: എന്റെ അച്ഛൻ ഗോവക്കാരനാണ്. എന്റെ അമ്മ ധൂലിയ ജില്ലയിലെ ചെറിയ ഗ്രാമമായ താൽനെറിൽനിന്നുള്ളയാളാണ്. അവരുടെ അമ്മ ഗുജറാത്തിയായിരുന്നില്ല. പക്ഷേ, അച്ഛൻ അവിടത്തുകാരനായിരുന്നു. പക്ഷേ, അദ്ദേഹം മഹാരാഷ്ട്രയെയും മറാത്തി ഭാഷയെയും ഇഷ്ടപ്പെട്ടു. അപൂർവമായാണ് അദ്ദേഹം മറാത്തി സംസാരിച്ചിരുന്നത്. ഇതാ, നിങ്ങൾക്കുവേണ്ട മറ്റൊരു വിവരം... ഞാൻ സിഖ് മൊഹല്ലയിൽ ജനിച്ചതുകാരണം എനിക്ക് നീളമുള്ള മുടിയുണ്ടായിരുന്നു... (ചിരിക്കുന്നു) അമീൻ സയാനി: അതുകാരണം ഏതു ഭാഷയിൽ പാടിയാലും ആ ഭാഷയുടെ നൈർമല്യം കാത്തുസൂക്ഷിക്കാൻ താങ്കൾക്കു കഴിഞ്ഞിട്ടുണ്ട്. കേൾക്കുന്നവർക്ക് താങ്കളുടെ മാതൃഭാഷ അതുതന്നെയാണെന്ന തോന്നലുണ്ടാകുന്നു. ലത: ഞാൻ ഏതുഭാഷയിൽ പാടുമ്പോഴും ആരാണ് സിനിമയിൽ ആ പാട്ടിനു ചുണ്ടനക്കുന്നത്, ആ രംഗത്തിന്റെ സ്വഭാവം എന്താണ് എന്നെല്ലാം മനസ്സിലാക്കാൻ നോക്കും. അത് ബംഗാളിയിൽ ഞാൻ നന്നായി ചെയ്യാറുണ്ട്. അതിന് സലിൽ ദായ്ക്കും(സലിൽ ചൗധരി) ഹേമന്ത് ദായ്ക്കും(ഹേമന്ത് കുമാർ) ഹൃഷി ദായ്ക്കും(ഹൃഷികേശ് മുഖർജി) നന്ദി. അവരെല്ലാം എന്നോട് ബംഗാളിയിലാണ് സംസാരിച്ചിരുന്നത്. എനിക്ക് ബംഗാളി വായിക്കാനും എഴുതാനും പഠിക്കണമെന്ന് ഒരിക്കൽ ഞാൻ സലിൽ ദായോടു പറഞ്ഞു. അതിനായി അദ്ദേഹം, ബിമൽ റോയിയുടെ സഹായിയായിരുന്ന ബസു ഭട്ടാചാര്യയെ എന്റടുക്കലേക്ക് പറഞ്ഞയച്ചു. അങ്ങനെ ഞാൻ ബംഗാളി പഠിച്ചു. അതിനുമുമ്പുതന്നെ സ്വന്തംനിലയിൽ ഞാൻ ഉർദുവും തമിഴും പഠിച്ചിരുന്നു. അമീൻ സയാനി: ലതാജി, ഒരിക്കൽ ഞാൻ ചോദിക്കുകയുണ്ടായി, താങ്കൾ എന്തുകൊണ്ടാണ് ദാദ ബർമനുമൊത്ത് (എസ്.ഡി. ബർമൻ) പാട്ടുപാടുന്നത് നിർത്തിയതെന്ന്. പിന്നീട് താങ്കളെങ്ങനെയാണ് അതിലേക്കു തിരിച്ചുവന്നത്? അദ്ദേഹം എങ്ങനെയാണ് ഫോൺ ചെയ്തിരുന്നതെന്ന് താങ്കൾ എന്നോടു പറഞ്ഞിട്ടുണ്ട്. ''ലത, ഞങ്ങൾക്കുവേണ്ടി ഒരു പാട്ടുപാടാമോ?'' അതോടെ 'ഘർ ആജാ ഘിർ ആയേ' എന്ന പാട്ടുപാടാൻ താങ്കൾ തീരുമാനിച്ചു. പക്ഷേ, ആ സമയത്ത് ലതാജി, ദാദയുമായുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച് എന്നോടു പറഞ്ഞിരുന്നില്ല. ലത: 'മിസ് ഇന്ത്യ' എന്ന ചിത്രത്തിനുവേണ്ടി പാടാൻ ദാദ എന്നെ വിളിച്ചു. അതിലെ മുഖ്യകഥാപാത്രം എങ്ങനെയായിരിക്കും എന്നറിയാത്തതിനാൽ (നർഗീസ് ചെയ്തത്) ഞാൻ ദാദയോട് ഉപദേശം തേടി. പാട്ടിൽ മാധുര്യം തുളുമ്പണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അതനുസരിച്ച് ഞാൻ മൃദുലമായി പാടി. അത് ദാദയ്ക്ക് ഇഷ്ടപ്പെട്ടു. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം എന്നെ വിളിച്ചു. റെക്കോഡിങ് ഇഷ്ടപ്പെട്ടില്ലെന്നും ആ പാട്ട് വീണ്ടും റെക്കോഡ് ചെയ്യണമെന്നും പറഞ്ഞു. ആദ്യം പാടിയത് ഇഷ്ടപ്പെട്ടെന്ന് അന്നുപറഞ്ഞ കാര്യം സൂചിപ്പിച്ചെങ്കിലും റീറെക്കോഡിങ്ങിനു വരാൻ ഞാൻ സമ്മതിച്ചു. എന്റെ റെക്കോഡിങ് തീയതിക്കായി ദാദ ഒരാളെ പറഞ്ഞയച്ചു. വളരെ തിരക്കുള്ള സമയമായതിനാൽ അഞ്ചാറുദിവസം കഴിഞ്ഞേ വരാൻ പറ്റൂ എന്ന് ഞാൻ പറഞ്ഞു. ''പാട്ട് ഇങ്ങനെ തോന്നുംപോലെ മാറ്റിപ്പാടിക്കാനാണെങ്കിൽ അദ്ദേഹത്തിനു തരാൻ സമയമില്ല'' എന്ന് ഞാൻ പറഞ്ഞതായി അയാൾ ദാദയോടു പറഞ്ഞു. അമീൻ സയാനി:ലതാജി അങ്ങനെ പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല അല്ലേ ലത: ഇല്ല. ഞാനങ്ങനെ പറഞ്ഞിട്ടേയില്ല. എനിക്ക് വളരെ തിരക്കാണ് എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. ഞാനെങ്ങനെയാണ് ദാദയോട് അങ്ങനെയൊക്കെ പറയുക? അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയായിരുന്നു. അയാൾ പറഞ്ഞതു കേട്ടതോടെ, എന്നെക്കൊണ്ട് ഇനി പാട്ടുകൾ പാടിക്കില്ലെന്ന് ദാദ പറഞ്ഞു. ആ പാട്ട് അദ്ദേഹം ആശയെക്കൊണ്ടാണ് പാടിച്ചത്. ദാദയുടെ ആ തീരുമാനം അദ്ദേഹത്തിന്റെ ഒരു അടുത്ത സഹായിയിൽനിന്നാണ് ഞാനറിഞ്ഞത്. അതോടെ, അദ്ദേഹത്തിനുവേണ്ടി പാടില്ലെന്ന് ഞാനും തീരുമാനിച്ചു. ആ പിണക്കം ഏഴെട്ടു വർഷം നീണ്ടു. അമീൻ സയാനി: വിവാദമായ 'മിസ് ഇന്ത്യ' ഗാനം അവസാനം ആശയാണ് പാടിയതെന്ന് ലതാജി മുമ്പ് എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങൾ രണ്ടു സഹോദരിമാർ അത്ര സുഖത്തിലല്ലാതിരുന്ന കാലമുണ്ടായിരുന്നു. നിങ്ങൾക്ക് പരസ്പരം അസൂയയാണെന്നും ഇരുവരും പരസ്പരം കടത്തിവെട്ടാൻ ശ്രമിച്ചിരുന്നതായും പലരും പറഞ്ഞിരുന്നു. ഈ ആരോപണത്തെക്കുറിച്ച് എന്താണു പറയാനുള്ളത് ലത: ഞങ്ങൾക്കിടയിൽ ഒരു അസൂയയും ഉണ്ടായിരുന്നില്ല. കുറെ വർഷങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നില്ല എന്നതു ശരിയാണ്. 1947-ൽ ആശ പെട്ടെന്ന് വീടുവിട്ട് പോകുകയും ഭോസ്ലെയെ വിവാഹം കഴിക്കുകയും ചെയ്തു. അന്നവൾക്ക് 14-15 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത് അമ്മയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതോടെ ഞങ്ങളെല്ലാവരും ആശയോടു സംസാരിക്കാതായി. അതേവർഷം ഓഗസ്റ്റിൽ ഞാൻ പിന്നണിഗാനങ്ങൾ പാടിത്തുടങ്ങി. ആശയും ഇതേ മേഖലയിൽ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഈ മേഖലയിൽ പച്ചപിടിക്കുന്നതുവരെ സ്വാഭാവികമായും ഞങ്ങൾ പരസ്പരം അപൂർവമായേ കണ്ടിരുന്നുള്ളൂ. ഇരുവരും ഒരുമിച്ച് പാട്ടുപാടാനെത്തുന്ന അവസരങ്ങളിൽ ആശ എന്നോട് സംസാരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഭോസ്ലെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആശയ്ക്കുള്ള അവസരങ്ങൾ തട്ടിക്കളയുന്നത് ഞാനാണെന്നാണ് അയാൾ കരുതിയിരുന്നത്. പക്ഷേ, എന്റെ അവസരങ്ങൾ എന്റേതെന്നപോലെ ആശയുടെ അവസരങ്ങൾ അവളുടേതു മാത്രമായിരുന്നു. അവളുടെ ആലാപനരീതി അവളുടേതുമാത്രമായിരുന്നു. ഗീത സമാനരീതിയിൽ പാടുമായിരുന്നെങ്കിലും അതും കവച്ചുവെച്ച് ആശ സ്വന്തം മുദ്ര പതിപ്പിച്ചു. ഞങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ചിലർ ശ്രമിച്ചിരുന്നു. പക്ഷേ, അത്തരക്കാർക്ക് ഞാൻ ചെവികൊടുത്തിട്ടില്ല. ഭോസ്ലെയോടും ഇത്തരം കാര്യങ്ങൾ ആളുകൾ പറഞ്ഞിട്ടുണ്ടാകും. അത് അദ്ദേഹത്തിനും ഇഷ്ടമായിരുന്നില്ല. അമ്മയായ സമയത്ത് ആശ ഞങ്ങളുടെ അമ്മയെയും ഉഷയെയും ഹൃദയനാഥിനെയും അവളുടെ കുട്ടിയെ വന്ന് കാണാൻ വിളിക്കാറുണ്ടായിരുന്നു. ഭോസ്ലെ എതിർത്തിരുന്നതിനാൽ എന്നെ വിളിക്കാൻ കഴിയുന്നില്ലെന്ന് ആശ അവരോട് പറയാറുണ്ടായിരുന്നു. അമീൻ സയാനി:റഫി സാബിനെക്കുറിച്ച് പറയൂ... വ്യക്തിയെന്ന നിലയിൽ അദ്ദേഹം എങ്ങനത്തെ ആളായിരുന്നു ലത: നാട്യങ്ങളില്ലാത്ത മൃദുഭാഷിയായിരുന്നു അദ്ദേഹം. ഇടപെടലുകൾ സുതാര്യമായിരുന്നു. മനസ്സിലൊന്നും വെച്ചുകൊണ്ട് സംസാരിക്കുന്ന ആളല്ല. ദേഷ്യംവന്നാൽ ആ മുഖത്തു നോക്കിയാലറിയാം. എനിക്കൊരു തമാശ ഓർമവരുന്നു. മെഹ്ദി ഹസൻ സാബിന്റെ ആലാപനശൈലി എനിക്കേറെ ഇഷ്ടമായിരുന്നു. സ്റ്റുഡിയോയിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഞാൻ മൂളാറുണ്ടായിരുന്നു. ഒരിക്കൽ മെഹ്ദി സാബ് മുംബൈയിലെത്തിയ കാര്യം റഫി സാബ് അറിഞ്ഞപ്പോൾ അദ്ദേഹം എന്നോട് അല്പം നീരസത്തോടെ പറഞ്ഞു: ''നിങ്ങളുടെ ഇഷ്ടഗായകൻ നഗരത്തിലുണ്ട്. പോയി അദ്ദേഹത്തിന്റെ പാട്ടു കേൾക്കൂ.'' സന്തോഷത്തോടെ ഞാൻ പറഞ്ഞു: ''റഫി സാബ്, അങ്ങേക്കെന്തിനാണ് അസൂയ തോന്നുന്നത്? അദ്ദേഹത്തിന്റെ പാട്ട് ഇഷ്ടപ്പെടുന്നു എന്നതുകൊണ്ട് എനിക്ക് താങ്കളുടെ പാട്ട് ഇഷ്ടമില്ല എന്നർഥമില്ല. അതും എനിക്കിഷ്ടമാണ്.'' അപ്പോഴും നീരസത്തോടെ അദ്ദേഹം മറുപടി പറഞ്ഞു: ''നിങ്ങളൊക്കെ എന്റെ പാട്ട് എങ്ങനെ ഇഷ്ടപ്പെടാനാണ്? ഞാൻ ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ലേ പാടാറുള്ളൂ.'' അദ്ദേഹത്തിന് ഒരു ദുശ്ശീലവുമുണ്ടായിരുന്നില്ല. പാൻ, പുകയില, സിഗരറ്റ്, മദ്യം... ഒന്നുംതന്നെ. അദ്ദേഹത്തിന് ഭക്ഷണം മാത്രമാണ് ഇഷ്ടമുണ്ടായിരുന്നത്. രാത്രിയിൽ പലപ്പോഴും റെക്കോഡിങ് കഴിഞ്ഞ് വീട്ടിലെത്തിയാൽ കഴിക്കാനെന്തെങ്കിലും പ്രതീക്ഷിച്ച് അദ്ദേഹം റഫ്രിജറേറ്ററിൽ പരതാറുണ്ടെന്ന് ചിലരെന്നോടു പറഞ്ഞു. അദ്ദേഹത്തിന് രക്തസമ്മർദത്തിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. റെക്കോഡിങ് സമയത്തൊക്കെ അത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് പലരും കണ്ടിട്ടുണ്ട്. പക്ഷേ, അതൊന്നും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ല. ആരോഗ്യം കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അദ്ദേഹം ഏറെക്കാലംകൂടി ജീവിക്കുമായിരുന്നു. അമീൻ സയാനി: ലതാജിയുടെ കുടുംബത്തിൽ ഉഷാജിയൊഴിച്ച് എല്ലാവരും വിവാഹിതരാണ്. അവർക്കൊക്കെ ഇപ്പോൾ കുട്ടികളുമുണ്ട്. ചിലർക്കൊക്കെ പേരക്കുട്ടികളും. എന്തുകൊണ്ടാണ് ലതാജി വിവാഹം കഴിക്കാതിരുന്നത് ലത: ഞാനെന്റെ ജോലി തുടങ്ങുമ്പോൾ എനിക്ക് പതിമ്മൂന്ന് വയസ്സ് മാത്രമാണുണ്ടായിരുന്നത്. അമ്മയെയും നാല് സഹോദരങ്ങളെയും എനിക്ക് നോക്കണമായിരുന്നു. അതിനുപുറമേ, എന്റെ അമ്മായിയുടെ മകളെയും രണ്ടു കുട്ടികളെയുംകൂടി നോക്കണമായിരുന്നു. ജോലിചെയ്ത് കുടുംബത്തിനുവേണ്ടി സമ്പാദിക്കുക എന്നതുമാത്രമായിരുന്നു അന്നെന്റെ ചിന്ത. അന്നൊക്കെ പണം സമ്പാദിക്കാൻ ഏറെ വിഷമവുമായിരുന്നു. പിന്നീട് ഞങ്ങളുടെ നില അല്പം മെച്ചപ്പെട്ടപ്പോൾ നല്ലൊരു കുടുംബത്തിൽനിന്നുള്ള ഒരാളെ അമ്മ എനിക്കായി കണ്ടെത്തി. ചലച്ചിത്ര-സംഗീതരംഗത്തുള്ള ആളേ ആയിരുന്നില്ല അത്. പക്ഷേ, ആ സമയത്ത് വിവാഹിതയാവാൻ എനിക്ക് താത്പര്യം തോന്നിയില്ല. പിന്നീട് ഞാനിക്കാര്യം കാര്യമായി ആലോചിച്ചില്ല. നമ്മുടെ ജീവിതത്തിൽ മൂന്നു കാര്യങ്ങൾ മുൻകൂട്ടി നിർണയിക്കപ്പെട്ടിട്ടുണ്ടെന്ന് ഞാൻ ബലമായി വിശ്വസിച്ചിരുന്നു: ജനനം, മരണം, വിവാഹം. അതുകൊണ്ട് ഈ സംഗതികൾ സംഭവിക്കാനുള്ളതാണെങ്കിൽ സംഭവിക്കും. വിവാഹം കഴിക്കാത്തതിൽ എനിക്കൊരു സങ്കടവുമില്ല. അമീൻ സയാനി:പിന്നണിഗാനരംഗത്ത് എന്തുകൊണ്ടാണ് ലത നമ്പർ വണ്ണായും ആശ നമ്പർ ടു ആയും നിൽക്കുന്നതെന്ന് വർഷങ്ങൾക്കു മുമ്പ് ഞാൻ ലതാജിയോടു ചോദിച്ചിട്ടുണ്ട്. അതിനുശേഷം മറ്റു ഗായികമാരെപ്പറ്റി എണ്ണാൻ തുടങ്ങുന്നതിനുമുമ്പ് നീണ്ടൊരു ശൂന്യതയുണ്ട്. കഠിനാധ്വാനം, ജോലിയോടുള്ള ആത്മാർഥത, ഇഷ്ടം എന്നിവയ്ക്കൊക്കെ നന്ദിയെന്നാണ് അന്ന് ലതാജി എന്നോടു പറഞ്ഞത്. പക്ഷേ, പലരും പറയുന്നത് പല നല്ല ഗായികമാരെയും ഈ മേഖലയിൽ ചുവടുറപ്പിക്കാൻ നിങ്ങളിരുവരും അനുവദിച്ചില്ലെന്നാണ്. എന്താണ് അതിനെക്കുറിച്ചു പറയാനുള്ളത് ലത: എങ്ങനെയാണ് പുതിയ പാട്ടുകാരെ തടയാൻ നമുക്കാവുക? ഓരോരുത്തരും സ്വന്തം വിധിയുമായാണ് വരുന്നത്. ആർക്കും ആരുടെയും വിധി പറിച്ചുകൊണ്ടുപോകാനാവില്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ആലോചിക്കുമ്പോൾ എനിക്കു തോന്നുന്നത് ഇതാണ്- മുമ്പ് പല ഗായികമാരും എന്റെയോ ആശയുടെയോ ആലാപന ശൈലി അനുകരിക്കാൻ നോക്കിയിരുന്നു. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ, അവർ പരാജയപ്പെട്ടുപോയത്. ലതയെപ്പോലെ തന്റെ മകൾ പാടുമെന്ന് ഒരു അച്ഛൻ തന്നോടു പറഞ്ഞുവെന്ന് സച്ചിൻ ദാ ഒരിക്കൽ എന്നോടു പറയുകയുണ്ടായി. സച്ചിൻ ദാ അയാളോടു ചോദിച്ചു: ''ഒറിജിനൽ അവിടെയുണ്ടാകുമ്പോൾ ഞാനെന്തിന് അതിന്റെ കോപ്പി ഉപയോഗിക്കണം?'' റഫി സാബിനും കിഷോർ ദായ്ക്കും ശേഷം പലരും അവരെ അനുകരിച്ച് രംഗത്തെത്തി. അത്തരം ശബ്ദങ്ങളൊന്നും ദീർഘകാല മുദ്രകൾ അവശേഷിപ്പിക്കുന്നില്ല. നിങ്ങൾ നിങ്ങളുടേതായ ശൈലി രൂപപ്പെടുത്തിയെടുക്കുകയാണെങ്കിൽ വിജയം കൈവരിക്കാനാകുമെന്ന് ഇന്ന് സോനു നിഗത്തെയും ഉദിത് നാരായണനെയും അൽക യാഗ്നിക്കിനെയും കവിത കൃഷ്ണമൂർത്തിയെയും സുനീതി ചൗഹാനെയും ശ്രേയാ ഘോഷാലിനെയും പോലുള്ള ഗായകർ നമുക്ക് കാണിച്ചുതരുന്നു. സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്തില്ലെങ്കിൽ നിങ്ങൾക്ക് അധികദൂരം സഞ്ചരിക്കാനാവില്ല. അമീൻ സയാനി: ഇന്ത്യയിലും വിദേശത്തുമായി ലതാജി ഒട്ടേറെ സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. ധാരാളം ഐസ്ക്രീമും ചട്നിയുമൊക്കെ കഴിക്കുന്നയാളാണ് താങ്കൾ. ഇതൊക്കെ ചെയ്യുന്നതുകാരണം ശബ്ദത്തെയും ആരോഗ്യത്തെയും നാശമാക്കുകയല്ലേ? ആ ശബ്ദം നമ്മുടെ രാജ്യത്തിനുകൂടി സ്വന്തമാണ്. അത് കഴിയുന്നത്ര നിലനിർത്താൻ ശ്രമിക്കണം. ലത: (ചിരിക്കുന്നു) ഇതൊക്കെ ചോദിച്ച് നിങ്ങളെന്നെ ശരിയല്ലാത്തവിധം കുറ്റപ്പെടുത്തുകയാണ്. എന്റെ ശബ്ദം സംരക്ഷിക്കാൻ അത്രയൊന്നും പണിപ്പെടേണ്ടി വന്നിട്ടില്ലെന്നതിൽ ഞാൻ ഭാഗ്യവതിയാണ്. അങ്ങനെയൊക്കെ ശ്രദ്ധിക്കുന്നവർക്ക് ചെറിയ പൊടിയോ പുകയോ അടിച്ചാൽപ്പോലും ശബ്ദത്തിനു പ്രശ്നം വരാം. ദൈവാനുഗ്രഹത്താൽ, ദിവസേന ഐസ്ക്രീമും ചട്നിയും അച്ചാറും കഴിച്ചിട്ടുപോലും എനിക്ക് അത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ശബ്ദത്തെയോ ആരോഗ്യത്തെയോ ബാധിക്കുന്ന രീതിയിൽ സ്റ്റേജ് ഷോകളൊന്നും ഞാൻ ചെയ്തിട്ടില്ല. 1974-ലാണ് ഞാൻ വിദേശത്ത് ആദ്യമായി ഷോ ചെയ്യുന്നത്. അന്നുതൊട്ടിന്നുവരെയായി ആകെ 100-120 ഷോകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. രാജ്യത്തിനകത്തും പുറത്തുംകൂടി ഉള്ളതാണിത്. സ്റ്റേജ് അന്തരീക്ഷത്തോട് എനിക്കത്ര മമതയില്ല. പരിഭാഷ: സന്തോഷ് വാസുദേവ് Content Highlights : Interview With Lata Mangheshkar Rememberance

from movies and music rss https://ift.tt/81AzJM5
via IFTTT

ദീദി മൗഷി എന്റെ അമ്മ

ലതാ മങ്കേഷ്കർ വിട പറഞ്ഞപ്പോൾ പാട്ടിന്റെ ഒരു കാലമാണ് പെയ്തുതോർന്നത്. ലോകമാകെ ഈ വിയോഗം പങ്കുവെക്കുമ്പോഴും ലതയുടെ മരണം ഏറ്റവും വ്യക്തിപരമായി ഉൾക്കൊള്ളുന്ന ചിലരുണ്ട്. അവരിലൊരാളാണ് സംഗീതവിദഗ്ധനും കവിയുമായ അംബരീഷ് മിശ്ര. അമ്മയും മകനും എന്നതുപോലുള്ള ആ ബന്ധത്തെക്കുറിച്ച് അംബരീഷ് ഓർക്കുന്നു ആ മരണം എനിക്ക് സഹിക്കാവുന്നതിലേറെയായിരുന്നു.എന്റെ അമ്മ എന്നെ പറിച്ചെറിഞ്ഞ് മറഞ്ഞുപോയതുപോലെ. ആ ദിവസം എനിക്കോർക്കാൻ പോലുമാവുന്നില്ല. ലതാജി ഇനിയും കുറച്ചു വർഷംകൂടി ജീവിക്കുമെന്ന് എനിക്ക് അത്ര വിശ്വാസമുണ്ടായിരുന്നു. ലതാജിയുടെ അമ്മ ശേവന്തിയമ്മ മരണപ്പെട്ടത് 96-ാമത്തെ വയസ്സിലാണ്. ആ വയസ്സുവരെ ലതാജി ജീവിക്കുമെന്ന ഗാഢമായ വിശ്വാസം എന്നിലുണ്ടായിരുന്നു. ആ വിശ്വാസത്തെയാണ് ദൈവം തട്ടിയെടുത്തത്. ലതാജി എനിക്ക് അമ്മ തന്നെയായിരുന്നു. അത്തരമൊരു കരുതലും സ്നേഹവുമാണ് അവരിൽനിന്ന്് ഞാൻ അനുഭവിച്ചത്. എന്റെ അമ്മ സുശീല ലോട്ട്ലിക്കറുടെ സുഹൃത്തായിരുന്നു അവർ. 1940-കളിൽ ഗോവയിൽ ജനിച്ചുവളർന്ന എന്റെ അമ്മയും നാടകരംഗത്തും സിനിമാരംഗത്തും സജീവമായിരുന്നു. അവർ തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ലതാജി അനുഭവിച്ച കഷ്ടപ്പാടുകൾ എന്റെ അമ്മയും അനുഭവിച്ചിട്ടുണ്ട്. എന്റെ അച്ഛന്റെ വിയോഗത്തിനുശേഷമായിരുന്നു അത്. അത്തരമൊരവസ്ഥ അവരെ വേഗംതന്നെ സ്നേഹത്താൽ ഇണക്കിച്ചേർത്തു. പിന്നീട് ഞാൻ മുംബൈയിൽ പത്രപ്രവർത്തകനായി എത്തിയപ്പോൾ സെലിബ്രിറ്റി എന്ന ബന്ധമായിരുന്നില്ല ലതാജിയുമായി ഉണ്ടായിരുന്നത്. അവരുടെ സുശീലയുടെ മകനായിരുന്നു ഞാൻ. എന്നെ മകനായി ലതാജി ദത്തെടുക്കുകയായിരുന്നു. എത്രയോതവണ വീട്ടിൽ പോയിട്ടുണ്ട്്. സിനിമ, സംഗീതസംവിധായകർ, പാട്ട് രൂപപ്പെട്ട സന്ദർഭം അങ്ങനെ എത്രയോ മണിക്കൂറുകൾ, എത്രയോ കാര്യങ്ങൾ ദീദി മൗഷി (ലതാജിയെ ഞാൻ വിളിക്കുന്നത് അങ്ങനെയാണ്) എന്നോടു സംസാരിച്ചിട്ടുണ്ട്. വീട്ടിലെത്തിയാൽ കൊങ്കിണിയിലെ അഭിസംബോധനയായ സായ്ബ എന്നാണ് എന്നെ വിളിക്കുക. അംബരീഷ് മിശ്ര ടെലിഫോണിൽ എത്രനേരം വേണമെങ്കിലും സംസാരിക്കുന്നതിൽ അവർക്ക് ഒരു വൈമനസ്യവുമുണ്ടായിരുന്നില്ല; ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം കിട്ടിയപ്പോഴും പ്രമുഖരായ സെലിബ്രിറ്റികൾ മരണപ്പെട്ടാൽ അവരെപ്പറ്റിയുള്ള അഭിപ്രായം തേടുന്നതിനും ഞാൻ ഫോണിൽത്തന്നെയാണ് സംസാരിക്കാറ്. വീട്ടിൽ വന്ന് നേരിൽ സംസാരിക്കണമെന്ന ഒരു വാശിയും ദീദി മൗഷിക്ക് ഉണ്ടായിരുന്നില്ല. ലോകം ആരാധിക്കുന്ന അവർക്ക് പത്രപ്രവർത്തകൻ എന്നനിലയിൽ എന്നിൽനിന്ന്് പ്രത്യേകമായി ഒരു പബ്ലിസിറ്റിയുടെയും ആവശ്യമുണ്ടായിരുന്നില്ല. പെഡ്ഡർ റോഡിലെ പ്രഭുകുഞ്ജിൽ ചെന്നപ്പോഴൊക്കെ അവരുടെ ലാളിത്യവും നിഷ്കളങ്കതയും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സഹോദരങ്ങളുടെ മൂത്തചേച്ചി എന്നതിനെക്കാൾ അമ്മയുടെ റോളായിരുന്നു അവർക്ക്അവിടെ. വിശാലമായ സ്വീകരണമുറിയുടെ ഒരു വശത്തെ പൂജാമുറിയിൽ കുടുംബദൈവമായ മങ്കേഷുൾപ്പെടെയുള്ള മൂർത്തികളെ പൂജിച്ച് മണിക്കൂർ നീളുന്ന സൂര്യനമസ്കാരത്തോടെയാണ് ആദ്യകാലത്ത് അമ്മയുടെ ദിവസം ആരംഭിച്ചിരുന്നത്. സഹോദരൻ ഹൃദയനാഥിന്റെ തംബുരു ഉൾപ്പെടെ സംഗീതോപകരണങ്ങൾ വെച്ച ചെറിയ മുറിയിലാണ് സാധകം ചെയ്യുക. ഇതിനോടുചേർന്നുള്ള അത്രയൊന്നും വലുതല്ലാത്ത മറ്റൊരു മുറിയിലാണ് ദീദി മൗഷി താമസിച്ചിരുന്നത്. കുറച്ചുമാത്രം ഫർണിച്ചറുള്ള, പെഡ്ഡർ റോഡിലേക്ക് അഭിമുഖമായി ബാൽക്കണിയുള്ളതാണ് ആ മുറി. എല്ലാ മുറിയിലും ഗണപതിവിഗ്രഹം ഉണ്ടായിരുന്നു. അത്രമാത്രം പ്രിയം ഗണപതിയോടുണ്ടായിരുന്നു. സിനിമാലോകമെന്നത് സൗഹൃദങ്ങൾ തകരുകയും ഇല്ലാതാവുകയും ചെയ്യുന്ന വലിയ ശവപ്പറമ്പാണ്. ദീദി, ഉയർച്ചയിലും വിജയത്തിലും നിൽക്കുമ്പോഴും അവർ തന്റെ നിഷ്കളങ്കത ഒരിക്കലും കൈവിട്ടില്ല. ഞാൻ വീട്ടിൽപ്പോയ എല്ലാ സമയത്തും അവരെ കേൾക്കാനാണ് ശ്രമിച്ചത്. ദീദിയുടെ കുടുംബാംഗത്തെപ്പോലെയാണ് അവർ എന്നെ എക്കാലവും പരിഗണിച്ചത്. ഓരോ ഗാനവും രൂപപ്പെട്ട സന്ദർഭം ദീദിയിൽനിന്ന്കേൾക്കുമ്പോൾ അക്കാലത്തെ ഓരോ കാര്യവും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സജ്ജാദ് ഹുസൈൻ, അനിൽ ബിശ്വാസ്, നൗഷാദ്, എസ്.ഡി. ബർമൻ, സി. രാമചന്ദ്ര, ഹേമന്ത് കുമാർ, മദൻ മോഹൻ, ശങ്കർ ജയ്കിഷൻ തുടങ്ങി മുൻനിര സംഗീതസംവിധായകരെപ്പറ്റി ദീർഘനേരം ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ആ രംഗത്തെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. സംഗീതലോകത്ത് ജാതി, മതം, ഭാഷ ഒന്നും പ്രശ്നമായിരുന്നില്ല. യേശുദാസിനെയും ഇളയരാജ, എ.ആർ. റഹ്മാൻ, എസ്.പി. ബാലസുബ്രഹ്മണ്യം അങ്ങനെ എല്ലാഗായകരെയും അവർക്ക് പ്രിയമായിരുന്നു. അവരെപ്പറ്റി സ്നേഹത്തോടെ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നിട്ടുണ്ട്. ബൈജു ബാവ്്രയിലെ ഭൈരവ് രാഗത്തിലെ 'മൊഹെ ഭൂൽ ഗയെ...' എന്ന ദീദിയുടെ ഗാനം നോക്കൂ. സംഗീതം നൽകിയ നൗഷാദ് മുസ്ലിം, ഗാനമെഴുതിയ ഷക്കീൽ ബദായുനി മുസ്ലിം, ഗാനം പാടിയ ലതാജി ഹിന്ദു, സിനിമയിൽ അഭിനയിച്ച മീനാ കുമാരി മുസ്ലിം അങ്ങനെ എത്ര വൈവിധ്യങ്ങളാണ്. ഹിന്ദി സിനിമ ഇന്ത്യയുടെ വൈവിധ്യത്തെ അത്രമാത്രം ഉൾക്കൊണ്ടിരുന്നു ! പൂജ, സാധകം എന്നിവ കഴിഞ്ഞ് രാവിലെ ഒമ്പതുമണിക്ക് വീട്ടിൽനിന്ന് ദീദി മൗഷി സ്റ്റുഡിയോയിലേക്ക് ഇറങ്ങും. ബാൽക്കണിയിലെത്തി ഡ്രൈവർ ജയ്സിങ്ങിനെ വിളിക്കും. ദീദി വീട്ടിൽ നിന്നിറങ്ങുന്ന സമയം നോക്കി രാവിലെ ഒമ്പതുമണിയായി എന്ന് അയൽക്കാർ നിശ്ചയിച്ചിരുന്നെന്ന് തമാശയായി പറയാറുണ്ട്. അത്ര കൃത്യനിഷ്ഠയും പ്രൊഫഷണലിസവും ഓരോ കാര്യത്തിലും പ്രകടിപ്പിച്ചിരുന്നു. സ്റ്റുഡിയോകളിൽനിന്ന് സ്റ്റുഡിയോകളിലേക്ക് പറന്നു റെക്കോഡ് ചെയ്യേണ്ടവിധം തിരക്കു വന്നുമൂടി അഞ്ചും ആറും പാട്ടുകൾ റെക്കോഡ് ചെയ്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. രാവിലെ റെേക്കാഡിങ്ങിന് പോകുമ്പോൾ ഒരാപ്പിൾ കഴിക്കും. ഒപ്പം ഏതാനും ഗ്ലൂക്കോസ് ബിസ്കറ്റുകളും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കില്ല. സ്റ്റുഡിയോയിൽനിന്ന് നൽകുന്ന സാൻഡ്വിച്ചിന്റെ പകുതി മാത്രമേ കഴിക്കൂ. പിന്നീട് രാത്രി എത്തിയാണ് വിശദമായ ഭക്ഷണം കഴിക്കുക. പാട്ട് റെേക്കാഡിങ് സമയത്ത് ചെരിപ്പ് ഊരിയിട്ട ശേഷമേ റെേക്കാഡ് ചെയ്യൂ. ഒരിക്കൽ ദക്ഷിണേന്ത്യയിൽനിന്ന് ദമ്പതിമാർ ദീദിയെ കാണാൻ രാവിലെ വീട്ടിലെത്തി. അതിഥികൾ അവരുടെ കാൽതൊട്ട് വന്ദിച്ച് അമ്മയെ കാണാൻ വന്നതാണെന്ന് പറഞ്ഞു. അവരെ കാറിൽ കയറ്റി പാട്ട് റെേക്കാഡ് ചെയ്യുന്നത് കാണിച്ച്് അവരെ അദ്ഭുതപ്പെടുത്തിയാണ് ദീദി അവരെ പറഞ്ഞയച്ചത്. ഞാൻ വീട്ടിൽ പോകുമ്പോൾ എപ്പോഴും ചെമ്പകപുഷ്പങ്ങൾ കൊണ്ടുപോവുമായിരുന്നു. ദീദിക്ക് ആ പുഷ്പം വളരെ ഇഷ്ടമായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കും. ചിക്കൻ പ്രിയപ്പെട്ട കറിയായിരുന്നു. ഒപ്പം ബിരിയാണിയും. നന്നായി ഭക്ഷണം കഴിക്കാനും നന്നായി ഭക്ഷണം ഉണ്ടാക്കാനും ദീദിക്ക് താത്പര്യമായിരുന്നു. റെേക്കാഡിങ് സമയം നീളുകയാണങ്കിൽ രാത്രി വൈകി വീട്ടിലെത്തിയാൽ ഒരു കപ്പ് പാലിൽ ഭക്ഷണം അവസാനിപ്പിക്കും. ആരോഗ്യം നോക്കാതെയുള്ള ഇക്കാര്യത്തിൽ ശേവന്തിയമ്മ ശകാരിക്കുമായിരുന്നു. സ്വർണാഭരണങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. ചെറുപ്പത്തിൽത്തന്നെ ധാരാളം പണം കൈയിലെത്തി. അതിനാൽ 21-ാം വയസ്സിൽ കാർ വാങ്ങി. അന്യരെ സഹായിക്കാൻ വലിയ മനസ്സ് കാണിച്ചിരുന്നു. പണം വാരിക്കോരി സഹായിക്കുന്നത് കണ്ടിട്ടുണ്ട്. സിനിമാ ലോകത്തുനിന്ന് പുറത്തായവർ മിക്കപ്പോഴും അവരെ കാണാൻ വന്നിരുന്നു. അവരുടെ സങ്കടങ്ങൾ നിവർത്തിക്കാൻ എത്രയോ പണം കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഒരിക്കലും അത് പുറത്തുപറയുമായിരുന്നില്ല. ആദ്യം ചലച്ചിത്രപാർട്ടികൾക്ക് പോകുമായിരുന്നെങ്കിലും അവസാനത്തെ 32 വർഷമായി പാർട്ടികൾക്ക് പോകാറില്ല. കുടുംബം തന്നെയായിരുന്നു പ്രിയപ്പെട്ട ഇടം. ദീദിയുടെ ആദ്യത്തെ വീട് തെക്കേ മുംബൈയിലെ നാനാ ചൗക്കിലെ ഗാവ്ദേവിയിലായിരുന്നു. ഗായിക എന്ന നിലയിൽ പണം കിട്ടിത്തുടങ്ങിയതോടെ അവിടെനിന്ന്് ചൗപാത്തിയിലെ രണ്ടുമുറിയിലേക്ക്് മാറി. ക്ഷേത്രത്തിന് അടുത്തായിരുന്നു ആ മുറി. അവിടെനിന്നാണ് പ്രഭു കുഞ്ജിലേക്ക്് മാറുന്നത്. ഹിന്ദുദൈവവിശ്വാസിയായിരുന്നെങ്കിലും പശ്ചിമ ബാന്ദ്രയിലെ മൗൺട് മേരി ചർച്ചിൽ പോകുമായിരുന്നു. ഒപ്പംതന്നെ ഹാജി അലി ദർഗയിലേക്കും. വീട്ടിൽ ദീദിയുടെ സഹായിയായി മേരിയുണ്ടായിരുന്നു. മദർ മേരി എന്നായിരുന്നു അവരെ വിളിക്കുക. കണക്കിൽ രാമാനുജം, ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ, സംഗീതത്തിൽ ലത... ലക്ഷം മനുഷ്യരിൽ ഇങ്ങനെ ചിലർ ഉണ്ടാവും. അത് ദൈവത്തിന്റെ നിയോഗമാണെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദീദി മൗഷിയുമായി നവംബറിലാണ് അവസാനമായി ദീർഘനേരം സംസാരിച്ചത്. രോഗത്തിൽനിന്ന്തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എനിക്ക് ഒരു ഷർട്ട് ദീദി വാങ്ങിനൽകിയിരുന്നു. അത് കാണുമ്പോൾ ഇപ്പോൾ സങ്കടം ഇരട്ടിക്കുന്നു. nsreejith1@gmail.com/ ambarishmisra03@gmail.com Content Highlights : Remembering Lata Mangheshkar

from movies and music rss https://ift.tt/EPwlFb4
via IFTTT